തൃശൂർ: റെയില്‍വേ സ്റ്റേഷനില്‍ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കവേ ട്രെയിനിടിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടറുടെ രണ്ടു കാലുകളും അറ്റു.
കരുനാഗപ്പള്ളി സ്വദേശിനി ഒറ്റമാംവിളയില്‍ ജെ. ശുഭകുമാരിയമ്മ (45)യുടെ കാലുകളാണ് അറ്റുപോയത്.ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു ദാരുണമായ അപകടം. റെയില്‍വേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമില്‍നിന്ന് ഒന്നാം പ്ലാറ്റ്ഫോമിലേക്കു മാറിക്കയറാൻ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ കൊച്ചുവേളി കോർബ എക്സ്പ്രസ് ഇടിക്കുകയായിരുന്നു. ഓടിയെത്തിയ യാത്രക്കാരും റെയില്‍വേ പോലീസും ചേർന്നാണ് ഇവരെ ട്രാക്കില്‍നിന്നു പുറത്തെടുത്തത്.
നേരത്തേ തൃശൂരില്‍ ജോലിചെയ്തിരുന്ന ശുഭകുമാരിയമ്മ കൊല്ലത്തേക്കു മാറ്റം കിട്ടിപ്പോയതിനുശേഷം ജോലിസംബന്ധമായ ആവശ്യത്തിനായി തൃശൂരില്‍ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്.
ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം ജനറല്‍ ആശുപത്രിയിലും തുടർന്നു വിദഗ്ധചികിത്സയ്ക്കായി തൃശൂരിലെതന്നെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.