തൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ സിപിഎമ്മുകാർ മർദിച്ചെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്.
വള്ളത്തോള്‍ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെ മൂന്ന് സിപിഎം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. കോണ്‍ഗ്രസ് പ്രവർത്തകനായ ഇഖ്‌ബാലിനെയും പ്രതി ചേർത്തു. ഇരു വിഭാഗവും പരസ്പരം ഏറ്റുമുട്ടി എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.ചെറുതുരുത്തിയില്‍ പ്രതിഷേധം നടത്തിയതിനും സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. പ്രതിഷേധം നടത്തിയതിന് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെയും കേസുണ്ട്. ചെറുതുരുത്തി സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും.
ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ചെറുതുരുത്തിയിലെ വികസന മുരടിപ്പിനെതിരെ തലകുത്തി നിന്ന് പ്രതിഷേധിക്കാക്കാൻ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനായ നിഷാദ് തലശ്ശേരിയും ബന്ധുവും എത്തി. പ്രതിഷേധ ബോർഡുകള്‍ സ്ഥാപിക്കുന്നതിനിടെ സിപിഎം പ്രവർത്തകരെത്തി പൊതിരെ തല്ലിയെന്നാണ് നിഷാദിന്‍റെ പരാതി.
പൊലീസ് സ്ഥലത്തുണ്ടായിട്ടും സംഘർഷം തടഞ്ഞില്ലെന്ന് ആരോപണമുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ കോണ്‍ഗ്രസ് പ്രവർത്തകർ ചെറുതുരുത്തി പൊലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു.
പിന്നാലെയാണ് തങ്ങളെയാണ് മർദ്ദിച്ചതെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. ഇരുവിഭാഗവും തമ്മില്‍ പോർവിളി നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.