ശബരിമല: തീർത്ഥാടകർക്ക് നിലയ്‌ക്കലില്‍ ദുരിതം. ടാപ്പുകളില്ലാത്ത വൃത്തിഹീനമായ ശുചിമുറികള്‍ ഉപയോഗിക്കേണ്ട ഗതികേടിലാണ് ഭക്തർ.
ബക്കറ്റില്‍ വെള്ളം എടുത്താണ് ഇവിടെയെത്തുന്നവർ പ്രാഥമികകൃത്യങ്ങള്‍ നടത്തുന്നത്. ടാപ്പും മറ്റ് സൗകര്യങ്ങളുമില്ലെങ്കിലും പൈസ ഈടാക്കുന്നതില്‍ ഒരു കുറവുമില്ലെന്ന് തീർത്ഥാടകർ ആരോപിക്കുന്നു.കുറ്റിയും കൊളുത്തും പോലുമില്ലാത്ത വാതിലുകളാണ് ഉള്ളതെന്നും ലവലേശം വൃത്തിയില്ലെന്നും ഭക്തർ ആരോപിക്കുന്നു. ഇതിന് പുറമേ നിലയ്‌ക്കലിലേ പാർക്കിംഗ് ഗ്രൗണ്ടിലും സ്ഥിതി രൂക്ഷമാണ്. മഴയൊന്ന് ചാറിയാല്‍ പാർക്കിംഗ് ഗ്രൗണ്ട് ചളിക്കുളമാകും.
ചളിയില്‍ താഴ്ന്ന വാഹനങ്ങള്‍ സ്റ്റാർട്ട് ചെയ്യാൻ പോലും ബുദ്ധിമുട്ടുകയാണ്. ചിലയിടത്ത് അറ്റകുറ്റപ്പണികള്‍ക്കായി എത്തിച്ചിരിക്കുന്ന മെറ്റലുകള്‍ കൂട്ടിയിട്ടിരിക്കുകയാണ്.
ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയെന്ന് സർക്കാരും ദേവസ്വം ബോർഡും അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനിടയില്‍ ഓരോ ഭക്തനും നരകയാതനയാണ് നല്‍കുന്നത്.
ചെറുവാഹനങ്ങള്‍ പോലും പമ്പയിലേക്ക് കടത്തി വിടാത്ത അവസ്ഥയാണുള്ളതെന്ന് ഭക്തർ പറയുന്നു. ഇതിന് പുറമേ കൊള്ള നിരക്കാണ് നിലയ്‌ക്കലില്‍ പാർക്കിംഗ് ഫീസിന്റെ മറവില്‍ ഈടാക്കുന്നത്.
26 സീറ്റോ അതിലധികമോ ഉള്ള ബസുകള്‍ക്ക് 100 രൂപയാണ് പാർക്കിംഗ് ഫീസ്. ഫാസ്റ്റ് ടാഗ് ഇല്ലെങ്കില്‍ 25 ശതമാനം അധികം നല്‍കണം. ഇതോടെ ഫീസ് 125 രൂപയായി ഉയരും. എല്ലാ വാഹനങ്ങള്‍ക്കും ഇതേ നിബന്ധന ബാധകമാണ്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.