പാലക്കാട് : ഉപതെരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. ഉപതെരഞ്ഞെടുപ്പിൻ്റെ ചൂടും ചൂരും വോട്ടർമാരിലും അണികളിലും എത്തിക്കുവാനുള്ള അവസാന ശ്രമത്തിലാണ് മുന്നണികള്‍.
മൂന്ന് മുന്നണികള്‍ക്കും പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രസ്റ്റീജ് മത്സരമാണ്. മുഖ്യമന്ത്രി പിണറായി വിജയന് ക്യാമ്പ് ചെയ്താണ് എല്‍.ഡി.എഫ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. കഴിഞ്ഞ തവണ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്ത് പോയ സാഹചര്യം ഉണ്ടാവാതെ വിജയ തീരത്ത് എത്തുവാനുള്ള എല്ലാ ശ്രമവുമാണ് സി പി എം നടത്തുന്നത്.പ്രതിപക്ഷ നേതാവ് വി ഡി സതീശനും, മറ്റ് നേതാക്കളും കോണ്‍ഗ്രസിന് വേണ്ടി രംഗത്തുണ്ട്. കെ സുരേന്ദ്രൻ ബി ജെ പിക്കുവേണ്ടി പ്രചരണത്തിന് നേതൃത്വം നല്കുന്നു. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടപ്രദക്ഷിണത്തിലാണ് സ്ഥാനാര്‍ത്ഥികളും.
വിവാദങ്ങള്‍, അപ്രതീക്ഷിത ട്വിസ്റ്റുകള്‍, ഡോ പി സരിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായതു മുതല്‍ ബിജെപിയുടെ മുഖമായി നിന്നിരുന്ന സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് എത്തിയതിന് വരെ പാലക്കാട് സാക്ഷ്യം വഹിച്ചു.
സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശത്തില്‍ കറങ്ങുകയാണ് പ്രചാരണത്തിന്റെ അവസാന ദിനങ്ങള്‍.
സന്ദീപിന്റെ വരവ് തിരഞ്ഞെടുപ്പില്‍ ആവേശം ഉണ്ടാക്കിയിട്ടുണ്ടെന്ന് രാഹുല്‍മാങ്കൂട്ടത്തില്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ ഇതൊന്നും പ്രതിഫലിക്കില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. സരിന്. ഒരു മിനിറ്റ് കൊണ്ട് നിലപാട് മാറ്റിയതില്‍ സരിനും സന്ദീപും ഒരുപോലെയെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ പറയുന്നു.
മൂന്ന് സ്ഥാനാര്‍ത്ഥികളും വോട്ടര്‍മാരെ ഒരിക്കല്‍ കൂടി കാണാനുള്ള ഓട്ടപ്രദക്ഷണത്തിലാണ്.
ഇന്നലെ പള്ളികള്‍ കേന്ദ്രീകരിച്ചും സ്ഥാനാര്‍ത്ഥികള്‍ വോട്ട് അഭ്യര്‍ത്ഥിച്ചു. ഒരുമാസം നീണ്ട പ്രചാരണത്തിന്റെ ഊര്‍ജ്ജവും ആവേശവും ഇന്ന് കലാശക്കൊട്ടിലും തെളിയും. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കനത്ത പോലീസുരക്ഷയുണ്ടാകും.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.