മുംബൈ ഇന്ത്യ-യുഎഇ യാത്രാ വേളയിൽ ബാഗിൽ ഭക്ഷണ സാധനങ്ങൾ പായ്ക്ക് ചെയ്യുന്നതിന് മുന്പ് നിരോധിക്കപ്പെട്ട ഇനങ്ങളുണ്ടോ എന്ന് പരിശോധിക്കേണ്ടത് വളരെ പ്രധാനമാണെന്ന് അധികൃതർ അറിയിച്ചു.
ഇതിനായി എയര്പോർട്ടുകൾ കസ്റ്റംസ്, സിവിൽ ഏവിയേഷൻ അതോറിറ്റികൾ എന്നിവർ നല്കുന്ന മാര്ഗനിർദേശങ്ങൾ മനസിലാക്കണം. ചെക്ക്-ഇൻ ബാഗേജുകളിൽ ചില ഇനങ്ങൾ അനുവദിച്ചിരിക്കുമെങ്കിലും കൊണ്ടുപോകുന്ന ലഗേജിൽ അവ അനുവദിച്ചിട്ടുണ്ടായിരിക്കില്ല.കൊണ്ടുപോകാൻ പാടില്ലാത്തതും അനുവദിച്ചതുമായവ
കൊപ്ര
മലയാളികൾ കൊപ്ര എന്ന് വിളിക്കുന്ന ഉണങ്ങിയ തേങ്ങ. 2022 മാര്ച്ചിൽ ഇന്ത്യൻ സിവിൽ ഏവിയേഷന്റെ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) ഈ ഇനം നിരോധിത ഇനങ്ങളുടെ പട്ടികയിൽ ചേർത്തു. കൊപ്ര കൊണ്ടുപോകുന്നതിന് ചെക്ക്-ഇൽ ചെയ്ത ലഗേജിൽ അനുവദനീയമല്ല.
ഇ-സിഗററ്റ്
ഇ-സിഗരററ്റുകൾ ചെക്ക്-ഇൻ ചെയ്തതോ കൊണ്ടുപോകുന്നതോ ആയ ലഗേജുകളിൽ അനുവദനീയമല്ല.
സുഗന്ധവ്യഞ്ജനങ്ങൾ
സുഗന്ധവ്യഞ്ജനങ്ങൾ ലഗേജിൽ മുഴുവനായോ പൊടിയായോ കൊണ്ടുപോകാൻ സാധിക്കില്ല. അതേസമയം ബിസിഎഎസ് മാര്ഗനിർദേശങ്ങൾ അനുസരിച്ച് ചെക്ക്-ഇന് ലഗേജിൽ അവ അനുവദിച്ചിരിക്കുന്നു.
നെയ്യ്
ലിക്വിഡ് നിയന്ത്രണങ്ങൾക്ക് കീഴിലാണ് നെയ്യ്, വെണ്ണ എന്നിവ ഉള്പ്പെടുന്നത്. അതിനാൽ ഇവ ക്യാരിഓൺ ലഗേജില് കൊണ്ടുപോകാനാവില്ല. അത്തരം ഇനങ്ങൾ 100 മില്ലി എന്ന അളവിൽ എയറോസോള്സ്, ജെല്സ് എന്നിവയുടെ കീഴിൽ പരിമിതപ്പെടുത്തുന്നു. അതേസമയം ചെക്ക്-ഇൻ ലഗേജിന്റെ കാര്യത്തിൽ ഒരു യാത്രക്കാരൻ 5 കിലോ വരെ നെയ്യ് കൊണ്ടുപോകാൻ അനുവദിക്കുന്നുണ്ട്.
അച്ചാർ
കയ്യിൽ കൊണ്ടുപോകുന്നതും ചെക്ക്-ഇൻ ചെയ്യുന്നതുമായ ലഗേജുകളിൽ മുളക് അച്ചാർ ഒഴികെയുള്ള അച്ചാറുകൾ കൊണ്ടുപോകാൻ അനുവദിക്കുന്നുണ്ട്.
മുളക് അച്ചാർ ഹാന്ഡ് ക്യാരിയിൽ അനുവദനീയമല്ല, അതേസമയം ഇതുസംബന്ധിച്ച കൂടുതൽ വ്യക്തത എയർപോർട്ടിൽ നിന്നോ എയർലൈനുകളിൽ നിന്നോ നേടാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.