പാഞ്ഞുവരുന്ന ട്രെയിനിന്റെ മുന്നില്‍ നിന്ന് നാല് ജീവനുകള്‍ തലനാരിഴക്ക് രക്ഷിച്ചു; പൊലീസ് ഉദ്യോഗസ്ഥന് സോഷ്യല്‍മീഡിയയുടെ അഭിനന്ദനം,

കൊയിലാണ്ടി: പോലീസ് ഉദ്യോഗസ്ഥന്റെ അവസരോചിതമായ ഇടപെടല്‍ നാല് ജീവനുകള്‍ക്ക് രക്ഷയായി.സബ് ഇൻസ്പെക്ടറായ നടുവണ്ണൂർ സ്വദേശി ഇ കെ മുനീറിന്റെ സമയോചിതമായ ഇടപെടല്‍ ആണ് പാഞ്ഞുവരുന്ന ട്രെയിനിന്റെ മുന്നില്‍ നിന്ന് നാല് ജീവനുകള്‍ രക്ഷിക്കാനായത്.

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം രണ്ടിലേക്ക് ചെന്നൈ എഗ്മോർ എക്സ്പ്രസിനു മുന്നിലേക്ക് ചാടിയാണ് 3 സ്ത്രീകളെയും ഒരു കുട്ടിയെയും മുനീർ രക്ഷപ്പെടുത്തിയത്.

രണ്ടാം പ്ലാറ്റ്ഫോമില്‍ നിന്ന് മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ട്രാക്ക് മുറിച്ച്‌ കടന്ന് ഒന്നാം പ്ലാറ്റ്ഫോമിലേക്ക് പോവുകയാണ്. കൂട്ടത്തില്‍ പ്രായം ചെന്ന് സ്ത്രീക്ക് നടക്കാൻ കഴിയുന്നില്ല. 

കോഴിക്കോട്ടേക്കുള്ള എഗ്മോർ എക്സ്പ്രസിന്റെ ശബ്ദം കേട്ട മുനീർ  കുട്ടിയെ എടുത്ത് ഒരു സ്ത്രീയും മറ്റൊരു സ്ത്രീയും കൂടി ട്രാക്ക് മറി കടന്ന് ഒന്നാം ട്രാക്കിലേക്ക് എത്തി. എന്നാല്‍ കൂടെയുള്ള വൃദ്ധയ്ക്ക് പക്ഷേ മുമ്പോട്ട് പോവാനോ തിരിഞ്ഞു നടക്കാനോ പറ്റാത്ത അവസ്ഥ.

 മുൻപില്‍ പോയ സ്ത്രീകള്‍ ഇവരെ കടത്താൻ വേണ്ടി പിന്തിരിഞ്ഞു വന്ന് ഒരു ശ്രമം നടത്തി നോക്കിയെങ്കിലും അവരും പരിഭ്രമത്തിലായിരുന്നു. 

ട്രെയിൻ അടുത്തടുത്ത് വന്നുവെന്ന് മനസിലാക്കി തൻറെ കയ്യിലുള്ള ബാഗും മൊബൈല്‍ ഫോണും പ്ലാറ്റ്ഫോമിലേക്ക് എറിഞ്ഞ് തൊട്ടടുത്തുണ്ടായിരുന്ന മുനീർ ട്രാക്കിലേക്ക് ചാടിയിറങ്ങി വളരെ പെട്ടെന്ന് രണ്ട് സ്ത്രീകളെ പാളത്തില്‍ നിന്ന് അപ്പുറത്തേക്ക് തള്ളി മാറ്റി. ഉടൻ തന്നെ മറുഭാഗത്തുള്ള വൃദ്ധയെ തിരികെ പ്ലാറ്റ്ഫോമിലേക്ക് തന്നെ കയറ്റാൻ ശ്രമിച്ചു.

പ്ലാറ്റ്ഫോമിലുള്ള ഒരു യാത്രക്കാരൻ സ്ത്രീയുടെ കൈപിടിക്കുകയും മുനീർ താഴെ നിന്ന് ഇവരെ താങ്ങി എടുത്തു പൊക്കി പ്ലാറ്റ്ഫോമിലേക്ക് കയറ്റുകയും ചെയ്തു. ഇതോടെ ഈ രംഗങ്ങള്‍ക്ക് സാക്ഷിയായ യാത്രക്കാർക്കും സമാധാനമായി.

ലക്നോവില്‍ എംബിബിഎസ് അഡ്മിഷൻ ലഭിച്ച മകള്‍ക്ക് യാത്രയ്ക്കായി തല്‍ക്കാല്‍ ടിക്കറ്റ് എടുക്കാനാണ് മുനീർ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം എഗ്മോർ എക്സ്പ്രസിന് കോഴിക്കോട്ടേക്ക് പോകാനിരിക്കെയാണ് ഈ സംഭവം ഉണ്ടായത്.

അതേസമയം വളരെ അത്യാവശ്യമായി കോഴിക്കോട്ട് പോകേണ്ടതിനാല്‍ എഗ്മോർ എക്സ്പ്രസ്സില്‍ തന്നെ മുനീർ യാത്ര തുടർന്നു.റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്ന ആരോ ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇതോടെ മുനീറിന് അഭിനന്ദനങ്ങള്‍ മുനീറിനെ തേടി എത്തുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !