കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഇരുപതുകാരിയെ കണ്ടെത്തി. കുഴിത്തുറ സ്വദേശി ഐശ്വര്യ അനിലിനെ പതിനെട്ടാം തീയതി മുതല്‍ കാണാതായിരുന്നു.
തൃശൂരില്‍ നിന്നാണ് കണ്ടെത്തിയത്. പൊലീസിന്റെ സംരക്ഷണയിലാണ് യുവതിയിപ്പോള്‍. തൃശൂരിലെ ധ്യാനകേന്ദ്രത്തില്‍ വച്ചാണ് കണ്ടെത്തിയതെന്നാണ് വിവരം.ഇന്നലെയാണ് ധ്യാന കേന്ദ്രത്തിലെത്തിയത്. മകളെ കാണാനില്ലെന്ന് കാണിച്ച് കുട്ടിയുടെ അമ്മ നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരികയായിരുന്നു.
ഇതിനിടയിലാണ് തൃശൂരില്‍ നിന്ന് കണ്ടെത്തിയത്. യുവതിയുടെ മാതാപിതാക്കളും പൊലീസു തൃശൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ജീവൻ തിരിച്ചുകിട്ടിയതുപോലെയുണ്ടെന്ന് ഐശ്വര്യയുടെ അമ്മ പ്രതികരിച്ചു. തിങ്കളാഴ്ച രാവിലെ പതിനൊന്നുമണി മുതല്‍ ഐശ്വര്യയുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഓണ്‍ലൈൻ ഗെയിം കളിച്ചതിന് അമ്മ വഴക്കുപറഞ്ഞിനെത്തുടർന്നാണ് യുവതി വീടുവിട്ടതെന്നാണ് സൂചന.
രാവിലെ വീട്ടില്‍ നിന്നിറങ്ങി കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന് പരിസരത്തുകൂടിയാണ് ഐശ്വര്യ പോയത്. ഇരുചക്രവാഹനത്തില്‍ ലിഫ്റ്റ് ചോദിച്ച്, അതില്‍ കയറി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതാണ് അന്വേഷണത്തില്‍ നിർണായകമായത്. ലിഫ്റ്റ് കൊടുത്ത സ്ത്രീയോട് പൊലീസ് സംസാരിച്ചിരുന്നു.
റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഐശ്വര്യയെ ഇറക്കിവിട്ടെന്നാണ് സ്ത്രീ പറഞ്ഞിരുന്നു. തുടർന്ന് റെയില്‍വേ സ്റ്റേഷനുകളും മറ്റും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.