തൃശൂര്‍: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സിപിഎമ്മില്‍നിന്ന് ഏത് ഭീഷണി വന്നാലും ഇ.പി ഭയപ്പെടേണ്ടതില്ലെന്നു സുരേന്ദ്രന്‍ പ്രതികരിച്ചു.
സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവാണദ്ദേഹം. കേന്ദ്ര കമ്മിറ്റി അംഗമാണ്. അദ്ദേഹം പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കണം. ഇപിയോട് പിണറായിയും പാര്‍ട്ടിയും കാണിച്ചത് നീതി നിഷേധമാണെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ളവരെ പ്രകാശ് ജാവദേക്കര്‍ കണ്ടിട്ടുണ്ട്. എന്നിട്ടും എന്തിനാണ് ഇപിക്കെതിരെ മാത്രം നടപടിയെടുത്തത്.
സിപിഎം സമ്പൂർണ തകർച്ചയിലേക്ക് പോവുകയാണ്. അതിന്റെ തെളിവാണ് ഇ.പി ജയരാജന്റെ വെളിപ്പെടുത്തലുകൾ. അധികാരവും സമ്പത്തും ഒരു കുടുംബത്തിലേക്ക് കേന്ദ്രീകരിക്കുന്നുവെന്ന് ഇ.പി പറഞ്ഞുവെക്കുന്നു. പിണറായി വിജയന്റെ കുടുംബാധിപത്യമാണ് പാർട്ടിയിൽ. മരുമകനിലേക്ക് അധികാര കൈമാറ്റം നടത്താനുള്ള വ്യഗ്രതയിലാണ് മുഖ്യമന്ത്രിയെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.
ഇ.പിയേയും തോമസ് ഐസക്കിനെയും എം.എ.ബേബിയേയും ഒക്കെ ഒഴിവാക്കിയാണ് സിപിഎം മുന്നോട്ട് പോകുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. പാലക്കാട് പി.സരിനെ സിപിഎം സ്ഥാനാർത്ഥിയാക്കിയത് യുഡിഎഫിനെ സഹായിക്കാനാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.