സൈബർ ഫിഷിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടപ്പെട്ടു; ഉപഭോക്താവിന് നഷ്ടപ്പെട്ട പണം പലിശ സഹിതം തിരിച്ചു നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: സൈബർ ഫിഷിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടപ്പെട്ട ഉപഭോക്താവിന് നഷ്ടപ്പെട്ട പണം പലിശ സഹിതം തിരിച്ചു നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട്(എസ്ബിഐ) ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. ഹരേ റാം സിങ് എന്ന ഉപഭോക്താവാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. സിങ്ങിന്റെ പരാതി കൈകാര്യം ചെയ്യുന്നതിലും തട്ടിപ്പ് ഇടപാടുകൾ തടയുന്നതിലും എസ്ബിഐ വീഴ്ച വരുത്തിയെന്ന് കോടതി കണ്ടെത്തി.

സൈബർ ആക്രമണത്തിന് ഇരയായ സിങ് ഉടൻതന്നെ എസ്ബിഐ കസ്റ്റമർ കെയറിനെയും ബ്രാഞ്ച് മാനേജരെയും വിവരമറിയിച്ചിരുന്നു. എന്നാൽ, യഥാസമയം സഹായം നൽകുന്നതിൽ ബാങ്ക് പരാജയപ്പെട്ടു. ഏതാനും മാസങ്ങൾക്കുശേഷം, എസ്ബിഐ സിങ്ങിന്റെ അവകാശവാദം നിരസിക്കുകയും ചെയ്തു. തന്റെ ഫോണിൽ വന്ന ഒരു ലിങ്കിൽ സിങ് ക്ലിക്ക് ചെയ്തതാണ് അനധികൃത ഇടപാടുകളുടെ കാരണമായി ബാങ്ക് ചൂണ്ടിക്കാട്ടിയത്. എന്നാൽ എസ്ബിഐയുടെ നിലപാടിനോട് ഹൈക്കോടതി വിയോജിച്ചു.

പരാതിയോടു പ്രതികരിക്കുന്നതിൽ ബാങ്കിന്റെ വീഴ്ച ജസ്റ്റിസ് ധർമേഷ് ശർമ ചൂണ്ടിക്കാട്ടി. സംശയാസ്പദമായ ഇടപാടുകൾ തടയുന്നതിലും വേഗത്തിൽ നടപടിയെടുക്കുന്നതിലും എസ്ബിഐ പരാജയപ്പെട്ടത് സംരക്ഷണ ചുമതലയുടെ ലംഘനമാണെന്ന് കോടതി പറഞ്ഞു.

ഡിജിറ്റൽ പണമിടപാട് സുരക്ഷ സംബന്ധിച്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗനിർദേശങ്ങൾ എസ്ബിഐ പാലിക്കാത്തതും കോടതി എടുത്തുപറഞ്ഞു. ഇടപാടുകൾ ‘സീറോ ലയബിലിറ്റി’ വിഭാഗത്തിന് കീഴിലാണെന്നും നഷ്ടത്തിന് എസ്ബിഐ ബാധ്യസ്ഥമാണെന്നും കോടതി വിധിച്ചു. സിങ്ങിന് നഷ്ടപ്പെട്ട തുക പലിശ സഹിതം തിരികെ നൽകാനും 25,000 രൂപ ടോക്കൺ നഷ്ടപരിഹാരം നൽകാനും എസ്ബിഐയോട് കോടതി ഉത്തരവിട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !