ന്യൂഡല്‍ഹി : എറണാകുളത്തപ്പന് ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശം കൊച്ചിന് ദേവസ്വം ബോർഡിനാണെന്ന കേരള ഹൈകോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ശര്‍മ എന്നിവരടങ്ങിയ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്.
ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശ തർക്കത്തിൽ അന്തിമ ഉത്തരവ് ഇറങ്ങിയിട്ടില്ലെന്ന് പറഞ്ഞാണ് ഹൈകോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ എറണാകുളം ക്ഷേത്ര ക്ഷേമ സമിതി സമർപ്പിച്ച ഹരജി നൽകിയത്.എറണാകുളത്തപ്പന് ഗ്രൗണ്ട് സ്ഥിതി ചെയ്യുന്ന മൂന്നര ഏക്കര്‍ ഭൂമി കൊച്ചി കോര്‍പറേഷനില്‍ നിന്ന് 4.33 കോടി രൂപക്ക് എറണാകുളം ക്ഷേത്ര ക്ഷേമ സമിതി വില കൊടുത്ത് വാങ്ങിയാതാണെന്നും അക്കാര്യം രേഖപെടുത്തിയിട്ടുണ്ടെന്നുമാണ് ക്ഷേത്ര സമിതിയുടെ വാദം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.