മുംബൈ: തിരഞ്ഞെടുപ്പിൽ മഹായുതി മുന്നണിക്ക് മഹാവിജയം ലഭിച്ചതോടെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ നീക്കങ്ങൾ ആരംഭിച്ചു. സത്യപ്രതിജ്ഞാ ചടങ്ങുകൾ നാളെ നടന്നേക്കാമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.നിലവിലെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയോ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസോ മുഖ്യമന്ത്രിയാകാനാണ് സാധ്യത.
കേവല ഭൂരിപക്ഷത്തിന് അടുത്ത് സീറ്റുകൾ നേടിയതിനാൽ ബിജെപിക്ക് സഖ്യകക്ഷികളെ കാര്യമായി ആശ്രയിക്കേണ്ടതില്ല. അതുകൊണ്ടു തന്നെ ദേവേന്ദ്ര ഫഡ്നാവിസിന് സാധ്യത കൂടുതലാണ്. മുഖ്യമന്ത്രിയെ മുന്നണി തീരുമാനിക്കുമെന്ന് ഷിൻഡെയും ഫഡ്നാവിസും പറഞ്ഞു.യഥാർഥ ശിവസേന തന്റേതെന്നു തെളിയിക്കുന്ന വിജയമാണ് ഏക്നാഥ് ഷിൻഡെ നേടിയത്. ഷിൻഡെ പക്ഷത്തിന് 57 സീറ്റ് ലഭിച്ചപ്പോൾ ഉദ്ധവ് പക്ഷത്തിന് ലഭിച്ചത് 20 സീറ്റ്. എൻസിപിയിലെ പിന്തുടർച്ചപ്പോരിൽ അജിത് പവാർ വെന്നിക്കൊടി പാറിച്ചു. അജിത് പവാർ പക്ഷത്തിന് 41 സീറ്റ് ലഭിച്ചപ്പോൾ ശരദ് പവാർ പക്ഷം 10 സീറ്റിലൊതുങ്ങി. ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന്റെയും എൻസിപി ശരദ് പവാർ പക്ഷത്തിന്റെയും രാഷ്ട്രീയഭാവി തന്നെ അനിശ്ചിതത്വത്തിലാക്കുന്നതാണു ഫലം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.