കൊച്ചി: നിരവധി തവണ നാർക്കോട്ടിക് കേസുകളിൽ പ്രതിയായ യുവാവിനെ പിഐടി ആക്ട് പ്രകാരം ജയിലിൽ അടച്ചു. കലൂർ സ്വദേശി ടില്ലു തോമസിനെയാണ് പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചത്.
ഒന്നിലധികം നാർക്കോട്ടിക് കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ എടുക്കുന്ന നടപടിയുടെ ഭാഗമായാണ് ഇയാളെ ജയിലിൽ അടച്ചത്. പ്രതി കൊച്ചി നഗരത്തിലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലും എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലും മൂന്ന് നാർകോട്ടിക് കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ്.ഇയാൾ കേരളത്തിന് പുറത്തുനിന്നും മാരക ലഹരി മരുന്നായ എംഡിഎംഎ കൊണ്ടുവന്ന് യുവാക്കൾക്കിടയിൽ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ്. കൊച്ചി സിറ്റി പൊലീസ് ആണ് നടപടികൾ പൂർത്തിയാക്കിയത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.