ചെന്നൈ: യാത്രക്കാർക്കു നേരെ തമിഴ്നാട്ടില്‍ വീണ്ടും സർക്കാർ ബസ് ജീവനക്കാരുടെ അതിക്രമം. എസ്ഇറ്റിസി ജീവനക്കാർക്കെതിരെ മുൻപും പരാതികള്‍ ഉണ്ടായിട്ടുണ്ട്.
ഇത്തവണ തിരുനെല്‍വേലിയില്‍ എസ്ഇറ്റിസി കണ്ടക്ടർ യാത്രക്കാരന്റെ മുഖത്തടിച്ചത് സാധനങ്ങള്‍ അടങ്ങിയ കെട്ടുമായി ബസിനുള്ളിലേക്ക് കയറാൻ ശ്രമിച്ചതിനാണ്. തിരുനെല്‍വേലി ഡിപ്പോയിലെ സേതുരാമലിംഗം ആണ് ആന്ധ്ര സ്വദേശിയെ മർദ്ദിച്ചത്.എസ്ഇറ്റിസി ജീവനക്കാരുടെ മോശം പെരുമാറ്റത്തെ കുറിച്ച് വ്യാപകമായി പരാതികള്‍ ഉയരുന്നത് പതിവായി മാറിയിരിക്കുന്നു.
കഴിഞ്ഞയാഴ്ച മലയാളി അധ്യാപികയെ അർധരാത്രി എസ്ഇറ്റിസി ജീവനക്കാർ നടുറോഡില്‍ ഇറക്കിവിട്ട സംഭവം വിവാദമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.