തഞ്ചാവൂർ: ക്ലാസ് റൂമില്‍ സംസാരിച്ചതിന് വിദ്യാർത്ഥികളുടെ വായില്‍ പ്രധാനാദ്ധ്യാപിക ടേപ്പ് ഒട്ടിച്ചതായി പരാതി.
കുട്ടികളുടെ രക്ഷിതാക്കള്‍ തഞ്ചാവൂർ ജില്ലാ കളക്ടർ പ്രിയങ്ക പങ്കജത്തിനാണ് പരാതി നല്‍കിയത്. അയ്യമ്പട്ടിയിലെ സർക്കാർ പ്രൈമറി സ്‌കൂളില്‍ കഴിഞ്ഞ മാസം ഇരുപത്തിയൊന്നിനാണ് സംഭവം.ക്ലാസ് റൂമില്‍ സംസാരിച്ചതിന് പ്രധാനാദ്ധ്യാപികയായ പുനിത നാലാം ക്ലാസ് വിദ്യാർത്ഥികളുടെ വായില്‍ ടേപ്പ് ഒട്ടിച്ചു, ഇങ്ങനെ ചെയ്തപ്പോള്‍ വിദ്യാർത്ഥികളില്‍ ഒരാളുടെ വായില്‍ നിന്ന് രക്തം വന്നു.
കൂടാതെ വേറെ ചില വിദ്യാർത്ഥികള്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടെന്നുമാണ് പരാതിയില്‍ പറയുന്നത്. സംഭവത്തിന്റെ ചിത്രങ്ങള്‍ സ്കൂളിലെ ഒരു അദ്ധ്യാപിക തന്നെയാണ് മാതാപിതാക്കളെ വിവരം അറിയിച്ചത്
പരാതി ലഭിച്ചതിന് പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കളക്‌ടർ ജില്ലാ വിദ്യാഭ്യാസ ഡിപ്പാർട്ട്‌മെന്റിനെ ചുമതലപ്പെടുത്തി. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
'ഒക്ടോബർ 21 ന് അദ്ധ്യാപിക തന്റെ അഭാവത്തില്‍ ക്ലാസ് മുറി നോക്കാൻ ഒരു വിദ്യാർത്ഥിയോട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ അദ്ധ്യാപികയ്ക്ക് പങ്കില്ല. വിദ്യാർത്ഥികള്‍ പരസ്പരം വായില്‍ ടേപ്പ് ഒട്ടിക്കുകയായിരുന്നു. എന്നിരുന്നാലും ഇക്കാര്യത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ പറഞ്ഞു.
ആരോപണം പ്രധാനാദ്ധ്യാപികയും തള്ളി. താനൊന്നും ചെയ്‌തിട്ടില്ലെന്നും വിദ്യാർത്ഥികള്‍ തമാശയായി ചെയ്‌തത് ആരോ ഫോട്ടോയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് പുനിത നല്‍കുന്ന വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.