ആലപ്പുഴ : കുത്തിവെപ്പിന് പിന്നാലെ പനിബാധിച്ച് ചികിത്സയിലിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു.
മാന്നാർ കുരട്ടിശ്ശേരി കടമ്പാട്ട് കിഴക്കേതില്‍ പാർവതിയുടെയും കായംകുളം ഒറ്റത്തെങ്ങില്‍ കൊച്ചുമോന്റെയും ഒൻപതു മാസം പ്രായമുള്ള മകള്‍ കൈവല്യയാണ് മരിച്ചത്.രണ്ടുദിവസം മുമ്പാണ് കുഞ്ഞിന് ഒമ്പതാംമാസത്തിലെ പ്രതിരോധ കുത്തിവെയ്പ് നല്‍കിയത്. അന്ന് വൈകീട്ട് പനി ബാധിച്ചതിനെ തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
ഞായറാഴ്ച പനി മൂർച്ഛിച്ചതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.