ചിങ്ങവനം : പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പനച്ചിക്കാട് വെള്ളൂത്തുരുത്തി ഭാഗത്ത് മുളകൊടിപറമ്പിൽ വീട്ടിൽ അജിത്ത് ഐസക് (34) ആണ് ചിങ്ങവനം പോലീസ് പിടിയിലായത്. 2023ലെ കൊലപാതക കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ഇയാൾക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
വാറണ്ടുമായി ഇയാളുടെ വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥരെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞുവെങ്കിലും ഇയാൾ പോലീസ് ഉദ്യോഗസ്ഥരെ ചീത്തവിളിക്കുകയും കല്ലുകൊണ്ട് ആക്രമിക്കുകയുമായിരുന്നു.
ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഒ അനിൽകുമാർ, എസ്.ഐ വിഷ്ണു വി.വി, ഐ.എസ്.ഐ ഉണ്ണികൃഷ്ണൻ, സി.പി.ഒ മാരായ സഞ്ജിത്ത്, ശ്രീകുമാർ, പ്രിൻസ്, ഹരികൃഷ്ണൻ, ശരത് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. അജിത്ത് ഐസക്ക് ചിങ്ങവനം സ്റ്റേഷനിലെ ആൻറി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.