കൊച്ചി: ദ ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ മലപ്പുറത്തെ കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പി കെ ഫിറോസ്.
ആർഎസ്എസിൻ്റെ ആക്റ്റീവ് പാർട്ണർ ഐ സിപിഐഎം മാറി. ആർഎസ്എസ്സിനെതിരായ കേസുകൾ സംസ്ഥാന സർക്കാർ ഒതുക്കി തീർക്കുകയാണ്. ആർഎസ്എസ്എസ്സുകാർ പ്രതിയാകുന്ന കേസുകളിൽ പൊലീസിന് നിരന്തരം വീഴ്ചയുണ്ട്. മലപ്പുറം പ്രസ്താവന മുഖ്യമന്ത്രിയുടെ ആർഎസ്എസ് അനുകൂല താൽപ്പര്യം വ്യക്തമാക്കുന്നതാണെന്നും മുഖ്യമന്ത്രി പറയാത്ത വാക്കുകൾ രാജ്യത്തെ പ്രധാന പത്രം അച്ചടിക്കുമെന്ന് കരുതുന്നില്ലെന്നും ഫിറോസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ മാപ്പ് ആവശ്യപ്പെട്ട് ഒക്ടോബർ 8ന് യുഡിവൈഎഫ് നിയമസഭ മാർച്ച് നടത്തും.കെ എം ഷാജിയുടെ പരിപാടി വിലക്കിയ സംഭവം കാഫിർ പോസ്റ്റർ പോലെയാണ് നടത്തിയത്. പോസ്റ്ററിൻ്റെ പേരിൽ ചർച്ചയുണ്ടാക്കി. പിന്നീട് പാർട്ടി ഇടപെട്ട് പരിപാടി മാറ്റിവെച്ചെന്ന് പ്രചരിപ്പിച്ചു. നിലവിലെ ചർച്ചകൾ വഴിതിരിച്ചു വിടാനുള്ള ശ്രമമാണ് നടത്തിയത്. മുസ്ലീം ലീഗിൽ നക്‌സസ് വിവാദമുണ്ടെന്ന വി അൻവർ പിയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ നിലമ്പൂരിൽ കെ എം ഷാജിയുടെ പരിപാടിയുടെ നേതൃത്വത്തിൽ ഇടപെട്ട് മുടക്കിയെന്ന ആരോപണം ഉയർന്നിരുന്നു.
പരിപാടി റദ്ദാക്കിയത് ഇടതുപക്ഷവുമായുള്ള ഒത്തുതീർപ്പിൻ്റെ ഭാഗമായാണ് നേതൃത്വത്തിനെതിരെ സൈബർ ഗ്രൂപ്പിൽ ഉയരുന്ന വിമർശനം. ഇതിനോടാണ് ഫിറോസിൻ്റെ പ്രതികരണം.8 വർഷം കടന്നാൽ രാജയായി ആഘോഷിച്ചയാളെയാണ് വർഗീയ ചാപ്പ കുത്തിയതെന്ന് അൻവറിനെതിരെയുള്ള നിലപാടിൽ ഫിറോസ് പറഞ്ഞു. എതിർത്ത് സംസാരിച്ചപ്പോൾ അൻവറിനെ വർഗീയവാദിയാക്കിയെന്നും ഫിറോസ് കുറ്റപ്പെടുത്തി. കൊച്ചി യുഡിവൈഎഫ് നേതാക്കൾ ഒരുമിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.