പാലക്കാട്: രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തികൊണ്ട് വന്ന കുഴൽപ്പണ ഒരാൾ പിടിയിൽ.
ആന്ധ്രാപ്രദേശ് കടപ്പ സ്വദേശി സുനിൽ കുമാറിനെയാണ് പാലക്കാട് സ്റ്റേഷനിൽ വെച്ച് ആർപിഎഫ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂർ -എറണാകുളം ഇൻറർ സിറ്റി എക്സ്പ്രസിൻ്റെ ജനറൽ കമ്പാർട്ട്മെൻ്റിൽ യാത്ര ചെയ്തിരുന്ന സുനിൽ കുമാറിൻ്റെ ശരീരത്തിൽ വസ്ത്രം ധരിച്ചിരുന്ന അടിയിൽ നിന്ന് 28 ലക്ഷം രൂപ ഒളിപ്പിച്ച് കടത്തികൊണ്ട് വന്നത്.
പിടിച്ചെടുത്ത പണവും പ്രതിയും തുടർ നടപടികൾക്കായി ഇൻകം ടാക്സ് ഇൻസ്റ്റിഗേഷൻ അഡീഷണൽ ഡയറക്ടർക്ക് കൈമാറി. പാലക്കാട്, ആർപിഎഫ് കമാൻ്റൻറ് നവിൻ പ്രസാദിൻ്റെ നിർദ്ദേശപ്രകാരം സിഐ സൂരജ് എസ് കുമാറിൻ്റെ നേതൃത്വത്തിൽ അഡീഷണൽ എസ്ഐമാരായ സജി അഗസ്റ്റിൻ, എ. മനോജ്, പി. ഷാജുകുമാർ, ഹെഡ് കോൺസ്റ്റബിൾ വി. സവിൻ, കോൺസ്റ്റബിൾമാരായ ഒ.പി. ബാബു, എൻ.ശ്രീജിത്ത്, എൻ.എസ്. ശരണ്യ എന്നിവർ ആണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.