സൗദി: സൗദിയിൽ വിദേശ വനിതയുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സൗദിയിലേക്ക് മയക്ക് മരുന്ന് കടത്തിയ കേസിലെ പ്രതിയായിരുന്നു യുവതി.നൈജീരിയൻ പൗരയായ ആയിഷ ബർനിസിസ് മുഹമ്മദ് എന്ന യുവതിയെയാണ് മക്കയിൽ വെച്ച് ഇന്ന് വധശിക്ഷയ്ക്ക് വിധേയയാക്കിയത്.അറസ്റ്റ്ചെയ്ത പ്രതിക്കെതിരെയുള്ള കേസ് കോടതിയിൽ തെളിയിക്കപ്പെട്ടതിനെ തുടർന്ന്, പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.
സുപ്രീം കോടതി അപ്പീൽ തള്ളുകയും വിധി ശരിവെക്കുകയും ചെയ്തതോടെ, റോയൽ കോർട്ടിൻ്റെ ഉത്തരവനുസരിച്ച് ശരിഅത്ത് നിയമപ്രകാരം വിധി നടപ്പാക്കി.മയക്കുമരുന്ന് വിപത്തിൽ നിന്ന് പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് പ്രതികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ ചുമത്തുന്നതിന് ഗവൺമെൻ്റിൻ്റെ പ്രതിബദ്ധത വെളിവാക്കുന്നതിനാണ് ഇത് പ്രഖ്യാപിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
മക്കയിൽ മുഹമ്മദ് തന്നെ സമാനമായ മറ്റൊരു കേസിൽ മുസ്തഫ ക്യാരിഎന്ന നൈജീരിയൻ പൗരനെ ഇന്നലെ (ഞായറാഴ്ച) വധശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.