എറണാകുളം;കൊച്ചിയിൽ 22 വയസുകാരിയായ വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ.ഇക്കഴിഞ്ഞ ഒക്ടോബർ 15 നാണ് കേസിനാസ്പദമായ സംഭവം,വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ജ്യൂസിൽ മദ്യം കലർത്തി യുവതിക്ക് നൽകി അബോധാവസ്ഥയിലാക്കി പീഡിപ്പിച്ചതായാണ് പരാതി.
കേസിനാസ്പദമായ സംഭവം നടന്നിട്ട് ഇത്രയും ദിവസമായിട്ടും സംഭവത്തിൽ പ്രതിയായി ഒളിവിൽ പോയ വൈറ്റില സ്വദേശി ശിവപ്രസാദ് (74) നെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചിട്ടില്ല.പീഡനം നടന്നതിന്റെ പിറ്റേന്ന് ശിവപ്രസാദ് കുടുംബത്തോടൊപ്പം തീർഥാടനത്തിനു പോയ സമയത്ത് യുവതി ബന്ധുവിനെ വിളിച്ചു വിവരം പറയുകയും തുടർന്ന് ബന്ധു സിഎംഐഡിയിൽ വിവരമറിയിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു എന്നാണാണ് ലഭിക്കുന്ന വിവരം.വൈദ്യ പരിശോധനയിൽ പീഡന വിവരം വ്യക്തമായിട്ടുമുണ്ട്. ഒളിവിൽ പോയ പ്രതി കഴിഞ്ഞ ദിവസം എറണാകുളം ജില്ല സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുകയും ചെയ്തിരുന്നു.വിവിധ സർക്കാർ പൊതു മേഖല സ്ഥാപനങ്ങളിൽ ഉന്നത പദവിയിൽ ജോലിചെയ്തിരുന്ന ശിവപ്രസാദിനെ ഇതുവരെ അറസ്റ്റ് ചെയ്യാൻ സാധിക്കാത്തത് ഉന്നത ബന്ധങ്ങളുടെ സമ്മർദ്ദങ്ങൾ കൊണ്ടാണെന്ന് സമീപവാസികളും പറയുന്നു.
തുടർന്ന് വിഷയത്തിൽ ഇടപെട്ട ദേശീയ വനിതാ കമ്മീഷൻ സംഭവത്തിൽ ഡി ജി പിയോട് അടിയതിര നടപടി എടുക്കണമെന്നും സംഭവത്തിൽ റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ സ്ഥാപനങ്ങളിൽ ഉന്നത പദവിയിലിരുന്നയാൾ അന്യ സംസ്ഥാനക്കാരിയും വനവാസി വിഭാഗത്തിൽ പെട്ടതുമായ യുവതിയോട് ലൈംഗീകാതിക്രമം നടത്തിയത് ഞെട്ടിക്കുന്ന സംഭവമാണെന്നും സംസ്ഥാന പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്നും വനിതാകമീഷൻ വാർത്താകുറിപ്പിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.