എഡിജിപി പി.വിജയൻ പ്രതിക്കൂട്ടിൽ; ഡിജിപിക്ക് എതിരെ മൊഴി നൽകി സുജിത് ദാസ്

കൊച്ചി: എഡിജിപി പി.വിജയനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് എം.ആർ. അജിത് കുമാർ.

ഡിജിപിക്ക് നൽകിയ മൊഴിയിലാണ് വിജയനെതിരെ ആരോപണമുള്ളത്. കരിപ്പൂരിലെ സ്വർണക്കടത്തിൽ പി. വിജയൻ പങ്കുണ്ടെന്ന് സുജിത് ദാസ് അറിയിച്ചതായി അജിത് കുമാറിൻ്റെ മൊഴി. തീവ്രവാദ വിരുദ്ധ സ്ക്വാദിൻ്റെ ഐജി ആയിരിക്കുന്ന കാലത്ത് സ്വർണക്കടത്തിൽ പങ്കുള്ളതായാണ് ആരോപണം. തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ മറ്റു ചില അംഗങ്ങൾക്കും സ്വർണക്കടത്തിൽ പങ്കുള്ളതായി സുജിത് ദാസ് അറിയിച്ചു.

സുജിത് ദാസ് വിവരമറിയിച്ചതിന് ശേഷമാണ് സ്വർണക്കടത്തിനെതിരെ കർശന നടപടിക്ക് താൻ നിർദ്ദേശിച്ചതെന്നും അജിത് കുമാർ പറയുന്നു. എന്നാൽ പുറത്ത് അജിത് കുമാർ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല. അജിത് കുമാറിനും സുജിത് ദാസിനും സ്വർണക്കടത്തുമായി ബന്ധമുള്ളതായി പി.വി. അൻവർ ആരോപിച്ചിരുന്നു.

 ഇതിൻ്റെ പശ്ചാത്തലത്തിൽ ചോദ്യം ചെയ്യലിലാണ് തൻറെ ഭാഗം വിശദീകരിച്ച് വിജയനെതിരെ അജിത് കുമാർ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പി.വി. അൻവറിൻ്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണത്തിൻ്റെ റിപ്പോർട്ട് ഇന്ന് സർക്കാർ നിയമസഭയിൽ വച്ചിരുന്നു. ഇതിലാണ് അജിത് കുമാറിൻ്റെ മൊഴി ഉൾപ്പെടുത്തിയിട്ടുള്ളത്. 

അതേസമയം, എഡിജിപി പി.വിജയൻ സ്വർണക്കടത്തിൽ ബന്ധമുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നും എഡിജിപി അജിത് കുമാറിൻ്റെ മൊഴി വാസ്തവ വിരുദ്ധമാണെന്നും മുൻ എസ്‌പി സുജിത് ദാസ് പറഞ്ഞു. എം.ആർ. അജിത് കുമാർ താൻ അങ്ങനെ പറഞ്ഞു എന്ന് തരത്തിൽ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. പിടിക്കപ്പെടുന്ന സ്വർണം കസ്റ്റംസിന് കൈമാറാൻ ഒരു ഉദ്യോഗസ്ഥനും തന്നോട് പറഞ്ഞിട്ടില്ലെന്നും സുജിത് ദാസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !