ഡൽഹി: വടക്കൻ ഡൽഹിയിലെ ജഹാംഗീർപുരിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു.
ഡൽഹി സ്വദേശി ദീപക് ആണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. ദീപക്കും സഹോദരനും രണ്ട് സുഹൃത്തുക്കളും പാർക്കിന് സമീപം നിൽക്കുമ്പോഴായിരുന്നു സംഭവം. ദീപകിൻ്റെ സുഹൃത്തായ നരേന്ദ്ര, സൂരജ് എന്നിവർ സ്ഥലത്തെത്തി. തുടർന്ന്, വ്യക്തിപരമായ കാര്യങ്ങൾ പറഞ്ഞ് ഇരുകൂട്ടരും ഏറ്റുമുട്ടുകയായിരുന്നു. തുടർന്നുണ്ടായ വെടിവെപ്പിൽ ദീപക്കിൻ്റെ കഴുത്തിലും കാലിലും വെടിയേറ്റു.
ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നരേന്ദ്രയ്ക്ക് മുതുകിലും സൂരജിൻ കാലിലുമാണ് വെടിയേറ്റത്.10 വെടിയുതിർത്തതാണ് പോലീസ് പറയുന്നത്. സംഭവത്തിൽ നരേന്ദ്ര, സൂരജ് എന്നിവരെ അറസ്റ്റ് ചെയ്തു. ഒളിവിലുള്ള കൂടതൽ പ്രതികൾക്കായി തിരച്ചിൽ നടത്തണമെന്ന് പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.