തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സംഘർഷം.
തെരഞ്ഞടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ഫോട്ടോ എടുക്കാൻ കാമ്പസിൽ എത്തിയ കെഎസ് യു വിദ്യാർത്ഥിനികളെ എസ്എഫ് ഐ പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിന് കാരണം. കെഎസ്യുവിന് റെ വിദ്യാർത്ഥിനി പ്രതിനിധിയായി മത്സരിക്കുന്ന നയന ബിജുവിൻ്റെ എസ്എഫ്ഐ പ്രവർത്തകർ കരണത്തടിച്ചതായും പരാതി.
വിദ്യാർത്ഥിനികളെ കാമ്പസിൽ നിന്ന് പുറത്താക്കി ഗേറ്റ് അടച്ചു. ഏകപക്ഷീയമായി എസ്എഫ്ഐ പ്രവർത്തകർ പ്രശ്‌നമുണ്ടാക്കുകയായിരുന്നു. ഈ മാസം 18നാണ് യൂണിയൻ തെരഞ്ഞെടുപ്പ് . ഫ്ലക്സും നോട്ടീസും തയ്യാറാക്കുന്നതിൻ്റെ ഭാഗമായി സ്ഥാനാർത്ഥികളുടെ ഫോട്ടോ എടുക്കാൻ കെഎസ് യുവിൻ്റെ വിദ്യാർത്ഥികൾ എത്തി.
അവധി ദിവസമായതിനാൽ പ്രിൻസിപ്പലിൻ്റെ അനുമതിയുണ്ടെന്ന് പ്രവർത്തകർ പറഞ്ഞു. ഒപ്പം ഫോട്ടോഗ്രാഫറും ഉണ്ടായിരുന്നു. എന്നാൽ, പുറത്ത് നിന്നുള്ള ആരേയും കയറ്റാൻ പറ്റില്ലെന്ന് കാമ്പസിലുണ്ടായിരുന്ന എസ് എഫ് ഐ പ്രവർത്തകർ പറഞ്ഞു. ഇതേ ചൊല്ലിയുള്ള സംഘർനത്തിനിടെ വിദ്യാർത്ഥി പ്രതിനിധിയായി മത്സരിക്കുന്ന നയന ബിജുവിൻ്റെ കരണത്തടിച്ചെന്നും പരാതിയിൽ പറയുന്നു.
വിദ്യാർത്ഥിനികളെ പുറത്താക്കി എസ്എഫ് ഐ പ്രവർത്തകർ കാമ്പസിൻറ ഗേറ്റ് അടച്ചു. ഇതോടെ പൊലീസും കണ്ടെത്തി. കെഎസ് യു വിദ്യാർത്ഥിനികൾ പിന്നീട് ജനറൽ ആശുപത്രിയിൽ ചികിൽസ തേടി. എന്നാൽ ആരോപണങ്ങൾ എസ്എഫ് ഐ നിഷേധിച്ചു. ആരേയും മർദിച്ചിട്ടില്ലെന്നും പുറത്ത് നിന്നുള്ള ആരേയും കയറ്റാൻ പാടില്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും എസ്എഫ് ഐ വിശദീകരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.