പോലീസ് തടഞ്ഞതിനെത്തുടർന്ന് സുരേഷ് ഗോപിയെ ബലം പ്രയോഗിച്ച് ആംബുലൻസിൽ സ്ഥലത്ത് എത്തിച്ചത്; കെ അനീഷ് കുമാർ

തൃശൂർ: സുരേഷ് ഗോപിയുടെ പൂര സ്ഥലത്തേക്കുള്ള യാത്രയിൽ വിശദീകരണവുമായി ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് കെ അനീഷ് കുമാർ.

സുരേഷ് ഗോപി സ്വരാജ് വരെ എത്തിയത് തൻ്റെ കാറിലായിരുന്നു അനീഷ് പറഞ്ഞു. അവിടെവച്ച് പോലീസ് തടഞ്ഞുവെന്നും പിന്നീടുള്ള യാത്ര ആംബുലൻസിൽ ആയിരുന്നുവെന്നും കെ അനീഷ് കുമാർ പറഞ്ഞു. ബലംപ്രയോഗിച്ച് ആംബുലൻസിൽ പൂര സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നുവെന്ന് അനീഷ് പറഞ്ഞു. അതാണ് ചേലക്കരയിലെ പ്രസംഗത്തിൽ കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടിയതെന്ന് അനീഷ് വ്യക്തമാക്കി.

സുരേഷ് ഗോപി പറഞ്ഞതിൽ അവ്യക്തതയില്ലെന്ന് കെ കെ അനീഷ് കുമാർ പറഞ്ഞു. പൂര നഗരിയിൽ ആംബുലൻസിൽ പോയില്ലെന്നായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നത്. ചേലക്കരയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് പ്രതികരണം. ജില്ലാ അധ്യക്ഷൻ്റെ കാറിലാണ് പൂരപ്പറമ്പിൽ എത്തിയതെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. പൂരം കലക്കൽ സിപിഐഎമ്മിന് ബുമറാങ് ആകുമെന്നും പൂരം നടത്തി കാണിച്ചു തരാമെന്നും സുരേഷ് ഗോപി പറഞ്ഞു. 

താൻ ആംബുലൻസിൽ ആണോ വേറെ ഏതെങ്കിലും വാഹനങ്ങൾ ആണോ വന്നതെന്ന് പിണറായി വിജയൻ പോലീസ് അന്വേഷിച്ചാൽ തെളിയില്ലെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.പൂരം കലക്കൽ കേസിൽ സി ബി ഐ അന്വേഷണം വേണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. ചങ്കൂറ്റമുണ്ടെങ്കിൽ സിബിഐയെ വിളിച്ചു വരുത്തണമെന്ന് സുരേഷ് ഗോപി വെല്ലുവിളിച്ചു.

രണ്ടുദിവസം മുമ്പാണ് പൂരം കലക്കിയില്ലെന്ന് ഒരു മഹാൻ വിളിച്ചുപറഞ്ഞത്. അദ്ദേഹത്തിൻ്റെ കീഴിലുള്ള പോലീസ് ആണ് എഫ്ഐആർ ഇട്ടത്. ഇതിൽ ഏതാണ് നമ്മൾ വിശ്വസിക്കേണ്ടതെന്ന് സുരേഷ് ഗോപി ചോദിച്ചു. ജനകീയ പ്രശ്നങ്ങൾ മറയ്ക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !