കണ്ണൂര് : കണ്ണൂര് എഡിഎം നവീന് ബാബുവിൻ്റെ മരണത്തിന് പിന്നാലെ ഒളിവില് പോയ മുന് കണ്ണൂര് ജില്ലാ പഞ്ചായത്ത് മുന് പ്രസിഡൻ്റ് പി പി ദിവ്യ ആശുപത്രിയില് ചികിത്സ തേടി.
പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. അമിത രക്തസമ്മർദ്ദത്തെ തുടർന്നാണ് ചികിത്സ തേടിയത്. ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വിധി പറയാനാണ് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്. നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തു. തുടർന്ന് മുൻകൂർ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിക്കുകയായിരുന്നു.
യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു നവീൻ ബാബു ജീവനൊടുക്കിയത്.അതേസമയം, പി പി ദിവ്യക്കെതിരെ കടുത്ത നടപടിയെടുക്കുകയാണ് സിപിഐഎം. പി പി ദിവ്യയെ ജില്ലാ കമ്മിറ്റിയിൽ നിന്ന് തരംതാഴ്ത്താനാണ് പാർട്ടിയുടെ തീരുമാനം. ജില്ലാ സമ്മേളനം കഴിഞ്ഞ് വരുന്ന പുതിയ ജില്ലാ കമ്മിറ്റി ദിവ്യയെ ഉൾപ്പെടുത്താതിരിക്കാനാണ് തീരുമാനം.
നടപടി പ്രത്യക്ഷത്തിൽ പ്രഖ്യാപിക്കാതെ പരോക്ഷമായി നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.നവീൻ ബാബുവിൻ്റെ മരണത്തിൽ ലാൻഡ് റവന്യൂ വകുപ്പ് അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറി. എൻഒസി നൽകുന്നതിൽ നവീൻ ബാബുവിന് കാലതാമസം വന്നിട്ടില്ലെന്നും കോഴ വാങ്ങിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.