തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് നിലവിൽ വരില്ല. നവംബർ 31 വരെ നീട്ടി.
വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടു. ഈ മാസം 31ന് തീരാനിരിക്കെയാണ് കമ്മിഷൻ്റെ നടപടി. ഉപതിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിലാണ് താരിഫ് വർധന നീട്ടിയതെന്ന് സൂചന. ഒക്ടോബർ അവസാനവാരം 2024-25 വർഷത്തെ പുതുക്കിയ നിരക്ക് നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുത്താനായിരുന്നു റഗുലേറ്ററി കമ്മിഷൻ്റെ നീക്കം.
എന്നാൽ ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്ന സാഹചര്യത്തിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത് തിരിച്ചടിയാകുമെന്ന ആശങ്ക മൂലം സർക്കാർ ഇതിനെ അനുകൂലിച്ചിരുന്നില്ല. ഗാർഹിക ആവശ്യം ഈ വർഷം യൂണിറ്റിന് 34 പൈസ വർദ്ധിപ്പിക്കണം. 2025 ജനുവരി മുതൽ 10 പൈസ വേനൽ കാലത്തേക്ക് നിരക്ക് ഈടാക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
താരിഫ് പെറ്റിഷനിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പും പൂർത്തിയായി. തിരഞ്ഞെടുപ്പ് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ബാധകമല്ലെങ്കിലും നിരക്ക് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപ് സർക്കാരിൻ്റെ അഭിപ്രായം കൂടി തേടുന്നതാണ് രീതി. ഈ പശ്ചാത്തലത്തിലാണ് താരിഫ് ഒരുമാസം കൂടി നീട്ടുന്നത്. വൈദ്യുതി ബോർഡ് ആദ്യം സമർപ്പിച്ച താരിഫ് പെറ്റിഷനിൽ വിശദാംശങ്ങൾ ചോദിച്ചത് ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ വൈകിയതിനാൽ താരിഫ് കാലാവധി രണ്ടുതവണയായി.
അടുത്തമാസം അവസാനമോ ഡിസംബർ ആദ്യമോ പുതിയനിരക്ക് പ്രഖ്യാപിക്കാനാണ് സാധ്യത. 2023 നവംബർ 1 മുതലാണ് നിലവിൽ നിരക്ക് വന്നത്. കഴിഞ്ഞ ദിവസം 30 വരെയായിരുന്നു. അതിനുള്ള നിരക്ക് പരിഷ്കരണത്തിന് കെഎസ്ഇബി പുതിയ അപേക്ഷ നൽകാത്തതിനാൽ സെപ്റ്റംബർ 30 വരെ നിരക്ക് തുടരുമെന്ന് നേരത്തെ കമ്മിഷൻ ഉത്തരവിറക്കിയിരുന്നു. ഒക്ടോബറിലും ഇതേ നിരക്ക് തുടരുമെന്ന് വീണ്ടും ഉത്തരവിറക്കി. ഇത് മൂന്നാം തവണയാണ് വൈദ്യുതി നിരക്കിൻ്റെ കാലാവധി നീട്ടി കമ്മിഷൻ ഉത്തരവിറക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.