ക്വാറി ഉടമയും സംഘവും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി

കോഴിക്കോട്: റോഡ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ക്വാറി ഉടമയും സംഘവും സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടവരെ മർദിച്ചതായി പരാതി.

കാരശ്ശേരി പഞ്ചായത്തിലെ ആദംപടി തോണിച്ചാൽ പ്രദേശത്ത് പ്രവർത്തിക്കുന്ന സെൽവ ക്രഷർ ആൻ്റ് മെറ്റൽസ് ഉടമ സൽവാനും കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെയുമാണ് പരാതി ഉയർന്നിരിക്കുന്നത്. സെൽവ ക്രഷർ ആൻഡ് മെറ്റൽസിലേക്ക് ലോറി പോകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർ പ്രദേശവാസിയായ നൗഷാദിൻ്റെ വീട്ടിൽ കയറി ഭാര്യ സെൽമ, ഒന്നര വയസുകാരനായ മകൻ മുഹമ്മദ് റയാൻ, മാതാവ് മൈമൂന, സഹോദരൻ സെക്കീർ, സെക്കീറിൻ്റെ ഭാര്യയും ഗർഭിണിയുമായ യുവതിയാണ് പരാതി നൽകിയത്. ഇവർ മുക്കം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.

ഇന്ന് ഉച്ചക്ക് 1.30ഓടെയാണ് സംഭവങ്ങളുടെ തുടക്കം. റോഡിൻ്റെ വീതി കുറവായതിനാലും പൊടി ശല്യവും കാരണം നാട്ടുകാരുടെ പരാതിയെ തുടർന്ന് ഒരു വർഷത്തോളമായി അടഞ്ഞു കിടന്നിരുന്ന ക്വാറി ഇന്ന് ഉടമകൾ തുറന്ന് പ്രവർത്തിക്കാൻ ശ്രമിക്കുകയും നാട്ടുകാരെ തടയുകയും ചെയ്തു. വീണ്ടും ക്വാറിയിലേക്ക് ലോഡ് എടുക്കാൻ എന്നിവ എന്നിവ തടയുന്നു. 

ഈ സമയത്താണ് ക്വാറി ഉടമയും കൂട്ടാളികളും നൗഷാദിൻ്റെ വീട്ടിൽ കയറി ആക്രമിച്ചതെന്ന് പരാതി. അതേസമയം, റോഡ് വീതി കൂട്ടുന്നത് വരെ താൽക്കാലികമായി ആറ് മാസത്തേക്ക് പഞ്ചായത്ത് അനുമതി നൽകിയതിനെ തുടർന്ന് ഇന്ന് ക്രഷറിൽ പ്രവർത്തനം ആരംഭിച്ചതായി ക്വാറി ഉടമകൾ പറഞ്ഞു. അനുമതിയോടു കൂടി കൊണ്ടുപോവുകയായിരുന്ന ലോഡ് തടഞ്ഞതോടെ കാര്യം തിരക്കാൻ ചെന്നപ്പോൾ ഏതാനും പേര് തങ്ങളെ മർദിക്കുകയായിരുന്നു. തങ്ങളെ മർദ്ധിച്ചുവെന്നാരോപിച്ച് ക്വാറി ഉടമ സൽവാൻ, ലോറിഡ്രൈവർ എന്നിവർ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !