ലഖ്‌നൗ: ഉത്തരപ്രദേശിൽ പത്ത് വയസുകാരിയെ തലകീഴായി കെട്ടിത്തൂക്കി പിതാവ്. ലളിത്പൂരിലാണ് സംഭവം.
സംഭവത്തിൽ ഗോവിന്ദ് ദാസ് റായ്കർ (45) പൊലീസ് പിടിയിലായി. കഴിഞ്ഞ ദിവസമായിരുന്നു റായ്കർ തൻറെ മക്കളെ ഫാനിൽ തലകീഴായി കെട്ടിത്തൂക്കിയത്. പിന്നാലെ വടികൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു.കുഞ്ഞിൻ്റെ കരച്ചിൽ കേട്ടെത്തിയ പ്രദേശവാസിയായ യുവാവ് സംഭവത്തിൻ്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു.
പിതാവിനോട് യുവാവിൻ്റെ കെട്ടഴിച്ചുവിടാൻ പറയുന്നതും പ്രതികരിക്കാതെ പിതാവ് ഇരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. സംഭവത്തിൽ യുവാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും റായ്ക്കറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടിയെ മർദ്ദിച്ചതിൻ്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.