ആലപ്പുഴ: യുവാക്കളെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ പിടിയിൽ.
ആനയടി മധു ഭവനത്തിൽ രാജീവൻ (33), കല ഭവനത്തിൽ അരുൺ (28), പാവുമ്പ മുല്ലയ്ക്കൽ കിഴക്കതിൽ സതീഷ്(39), പന്മന ലക്ഷം വീട് ശരത്ത് (25) എന്നിവരെയാണ് നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. സെപ്റ്റംബർ 28ന് രാത്രി 11ഓടെ നൂറനാട് ചത്തിയറ ഭാഗത്ത് ഭഗവതി പടിക്കൽ വീട്ടിൽ വീഞ്ജിത്തിനെയും (38), സുഹൃത്തായ രൺജിത്തിനെയും പ്രതികൾ മാരകായുധങ്ങളുമായി പതിയിരുന്ന് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം കടന്നുകളയുകയായിരുന്നു.
പരിക്കേറ്റ വീഞ്ജിത്തിനെയും രഞ്ജിത്തിനെയും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഒളിവിലായിരുന്ന പ്രതികളായ രാജീവിനെ വഞ്ചിമുക്ക് ഭാഗത്ത് നിന്നും അരുണിനെ ആനയടി ഭാഗത്ത് നിന്നും പിടികൂടി. തുടർ അന്വേഷണത്തിൽ പാവുമ്പ മുല്ലയ്ക്കൽ കിഴക്കതിൽ സതീഷിനെയും പന്മന ലക്ഷം വീട് ശരത്തിനെയും കോട്ടയം രാമപുരം ഭാഗത്ത് നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഇൻസ്‌പെക്ടർ ശ്രീകുമാറിൻ്റെ നേതൃത്വത്തിൽ എസ് ഐ സുഭാഷ് ബാബു, എസ്‌സിപിഒ ശരത്, സിജുൻ, സി പി ഒ മനു പ്രസന്നൻ, മണിലാൽ, ജംഷാദ്, മനുകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.