സ്വകാര്യ ചിത്രങ്ങള്‍ ഫോണിലുണ്ട്: സഹോദരിയെക്കുറിച്ച്‌ മോശമായി സംസാരിച്ചു, ഉറ്റസുഹൃത്തിനെ മര്‍ദ്ദിച്ച്‌ തീയിട്ട് കൊലപ്പെടുത്തിയ 18കാരൻ അറസ്റ്റില്‍,

മീററ്റ്:സഹോദരിയേക്കുറിച്ച്‌ മോശം സംസാരിക്കുകയും സ്വകാര്യ ചിത്രങ്ങള്‍ ഫോണില്‍ സൂക്ഷിക്കുകയും ചെയ്ത സുഹൃത്തിനെ മർദ്ദിച്ച്‌ അവശനാക്കിയ ശേഷം തീയിട്ട് കൊലപ്പെടുത്തിയ 18കാരൻ അറസ്റ്റില്‍.

ഉത്തർ പ്രദേശിലെ ബുലന്ദ്ഷെഹറിലെ തഹാർപൂരിലെ അഹാറിലാണ് സംഭവം. വ്യാഴാഴ്ചയാണ് പൊലീസ് 18കാരനെ അറസ്റ്റ് ചെയ്തത്. ഉറ്റ സുഹൃത്തായ 19കാരനെ ഒക്ടോബർ 9നാണ് 18കാരൻ ക്രൂരമായി കൊലപ്പെടുത്തിയത്. 

2023ല്‍ നടന്ന ഒരു ബലാത്സംഗ കേസിലെ കുറ്റാരോപിതനാണ് 18കാരനെന്നാണ് പൊലീസ് വിശദമാക്കുന്നത്. സുഹൃത്തുക്കള്‍ ഒന്നിച്ച്‌ മദ്യപിക്കുന്ന സമയത്താണ് ഇരുവരും തമ്മില്‍ തർക്കമുണ്ടാവുന്നത്. 

18കാരന്റെ സഹോദരിയുടെ ഒപ്പം ഒളിച്ചോടുമെന്നും സഹോദരിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഫോണിലുണ്ടെന്നും 19കാരൻ പറഞ്ഞതാണ് അക്രമണത്തിന് പ്രകോപനമായത് എന്നാണ് പൊലീസ് വിശദമാക്കുന്നത്. 

ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്ന 18കാരന്റെ ആവശ്യം സുഹൃത്ത് വക വച്ചില്ല. ഇതോടെയാണ് ഇരുവരും തമ്മില്‍ വാക്കേറ്റവും പിന്നീട് കയ്യേറ്റത്തിലേക്കും കാര്യങ്ങള്‍ എത്തിയത്. 

മദ്യ ലഹരിയില്‍ സുഹൃത്തിനെ വടി കൊണ്ട് ക്രൂരമായി മർദ്ദിച്ച ശേഷം സുഹൃത്തിനെ ബൈക്കിന് സമീപത്ത് കിടത്തി പെട്രോള്‍ ടാങ്ക് തുറന്ന് ടാങ്കിലേക്ക് തീയിട്ടാണ് 18കാരൻ ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തിയത്.

ഇതിന് പിന്നാലെ സംഭവ സ്ഥലത്ത് നിന്ന് 18കാരൻ കടന്നു കളയുകയായിരുന്നു. 19കാരന്റെ മൃതദേഹം കണ്ടെത്തിയതിനേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തിലേക്ക് സംശയത്തിന്റെ സൂചനകള്‍ എത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !