കരഞ്ഞ് പറഞ്ഞിട്ടും കേട്ടില്ല; വാഹനം ആളില്ലാ വഴിയില്‍ നിര്‍ത്തി പീഡിപ്പിച്ചു: 14 കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത് അതിക്രൂരമായി; പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്,

ഡാലസ്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച്‌ കോടതി.

അമേരിക്കയിലാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിച്ച സംഭവം നടന്നത്. ഇപ്പോഴിതാ ആ കേസില്‍ വിധി വന്നിരിക്കുകയാണ്. 14 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ പകർത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരണെന്ന് കണ്ടെത്തിയ കോടതി ഒരു പ്രതിക്ക് 20 വർഷം കഠിന തടവ് വിധിച്ചു. 

പ്രതികളായ വിൻസെന്‍റ് ജെറോം തോംസണ്‍ (43), ലുക്കുമോണ്ട് അഡെബോള ഒലതുഞ്ചി (46) എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ വിൻസെന്‍റ് ജെറോം തോംസണിനാണ് കോടി 20 വർഷം തടവ് ശിക്ഷ വിധിച്ചതെന്ന് ടെക്‌സസിലെ നോർത്തേണ്‍ ഡിസ്ട്രിക്റ്റിന്റെ യുഎസ് അറ്റോർണി ലീഗ സിമോണ്ടണ്‍ അറിയിച്ചു. 

മറ്റൊരു പ്രതിയായ ലുക്കുമോണ്ട് അഡെബോള ഒലതുഞ്ചിയുടെ ശിക്ഷ ഡിസംബറില്‍ വിധിക്കും. 2021 ഒക്‌ടോബർ 23 ന് 14ന് ആണ് കേസിനാസ്പദമായി സംഭവം നടക്കുന്നത്. വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ ലിഫ്റ്റ് ഓഫർ ചെയ്ത് കാറില്‍ കയറ്റിയ ശേഷമാണ് പ്രതികള്‍ പീഡനത്തിന് ഇരയാക്കിയത്. 

പെണ്‍കുട്ടിക്ക് മാനസികവൈകല്യമുണ്ടായിരുന്നുവെന്നും, കരഞ്ഞ് പറഞ്ഞിട്ടും പ്രതികള്‍ 14 കാരിയെ ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് പോലീസ് റിപ്പോർട്ടില്‍ വ്യക്തമാകുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !