ആഗ്രഹം സഫലമാകാതെ മടക്കം: പൊലീസ് ട്രെയിനി മരിച്ച നിലയില്‍, മേല്‍ ഉദ്യോഗസ്ഥൻ കഴുത്തു ഞെരിച്ച്‌ കൊല്ലാൻ ശ്രമിക്കുന്നതായി സ്വപനം കണ്ടുവെന്ന് കുടുംബം,

ഗ്രേറ്റർ മാഞ്ചസ്റ്റർ: അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കേണ്ട ദിവസം ട്രെയിനി പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി.

ഗ്രേറ്റർ മാഞ്ചസ്റ്ററിലെ വൈറ്റ്ഫീല്‍ഡില്‍ നിന്നുള്ള അനുഗ്രഹ ഏബ്രഹാം (അനു - 21) എന്ന ഉദ്യോഗസ്ഥനാണ് റാഡ്ക്ലിഫിലെ വനപ്രദേശത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മേല്‍ ഉദ്യോഗസ്ഥൻ തന്നെ കഴുത്ത് ഞെരിച്ച്‌ കൊല്ലാൻ ശ്രമിക്കുന്നതിനെക്കുറിച്ച്‌ അനുഗ്രഹ ഏബ്രഹാം സ്വപ്നം കണ്ടിരുന്നതായും ജോലിസ്ഥലത്ത് സഹപ്രവർത്തകർ ഭീഷണിപ്പെടുത്തിയിരുന്നതായും അദ്ദേഹം പറത്തതായി കുടുംബം വെളിപ്പെടുത്തി. അനുഗ്രഹ ഏബ്രഹാമിനെ അനു എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും വിളിച്ചിരുന്നത്.

തന്നെ പരിശീലനത്തില്‍ തോല്‍പ്പിക്കാൻ മേല്‍ ഉദ്യോഗസ്ഥർ ശ്രമിച്ചതായി അനു വെളിപ്പെടുത്തിയിരുന്നതായും കുടുംബം ആരോപിക്കുന്നു. ലീഡ്‌സ് ട്രിനിറ്റി യൂണിവേഴ്‌സിറ്റിയിലൂടെ അപ്രന്‍റിസ്‌ഷിപ്പിനു പുറമെ ട്രെയിനി പൊലീസ് ഓഫിസറായി ജോലി ചെയ്യാനുള്ള സമ്മർദ്ദം അനുഗ്രഹ ഏബ്രഹാമിനെ തളർത്തിയിരുന്നതായി പിതാവ് എബ്രഹാം സീനിയർ പറഞ്ഞു

 സർജന്‍റ് 'നെഞ്ചില്‍ ഇരുന്ന് കഴുത്തു ഞെരിച്ച്‌ കൊല്ലാൻ ശ്രമിക്കുന്ന'തിനെക്കുറിച്ച്‌ തനിക്ക് പേടിസ്വപ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെന്ന് മകൻ തന്നോട് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ ജനിച്ച്‌ യുകെയിലേക്ക് താമസം മാറിയ അനു, കുട്ടിക്കാലം മുതല്‍ പൊലീസുകാരനായി ജോലി ചെയ്യുന്നതിന് ആഗ്രഹിച്ചിരുന്നു. 2021 ഒക്ടോബറില്‍ വെസ്റ്റ് യോർക്ക്ഷെയർ പൊലീസില്‍ ചേർന്നെങ്കിലും 2022 ഏപ്രിലില്‍ ഹാലിഫാക്‌സ് പൊലീസ് സ്‌റ്റേഷനിലേക്ക് പോസ്റ്റിങ് ലഭിച്ച ശേഷമാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

പ്ലേയ്‌സ്‌മെന്‍റിന് മുൻപ് ഒരു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന അനുവിനെ 2023 ഫെബ്രുവരിയില്‍ മറ്റൊരു പദ്ധതിയിലേക്ക് മാറ്റി. ജോലിയില്‍ വളരെയധികം സമ്മർദ്ദം അനുഭവപ്പെടുന്നുവെന്നും എപ്പോഴും വിമർശിക്കപ്പെടുന്നുവെന്നും അനു പറഞ്ഞിരുന്നു.

മരിക്കുന്നതിന് മുൻപുള്ള ദിവസങ്ങളില്‍, താൻ ജോലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അനു പിതാവിനോട് പറഞ്ഞു. 2022 ജൂണില്‍ അനുഗ്രഹ ഏബ്രഹാം ഡോക്ടറെ സന്ദർശിക്കുകയും മാനസിക പിരിമുറുക്കം, ഉത്കണ്ഠ എന്നിവയെക്കുറിച്ച്‌ പരാതിപ്പെടുകയും ചെയ്തതായി ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു. 

2022 ഡിസംബറില്‍ സഹോദരിയോട് ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കുന്നുണ്ടെന്ന് അനു പറഞ്ഞിരുന്നു. 2023 ഏപ്രിലില്‍ മാനസിക പ്രശ്‌നങ്ങളെക്കുറിച്ച്‌ പരാതിപ്പെട്ട് കൗണ്‍സിലിങ് തേടിയെങ്കിലും അഞ്ച് മാസം കഴിഞ്ഞാണ് അപ്പോയിന്‍റ്മെന്‍റ് ലഭിച്ചത്.

ഫെബ്രുവരിയില്‍ രണ്ടാഴ്ചത്തെ അവധിയില്‍ ആംസ്റ്റർഡാം സന്ദർശിച്ച അനു, സുഹൃത്തുക്കളോട് ജോലിയിലെ സമ്മർദ്ദത്തെക്കുറിച്ച്‌ പറഞ്ഞിരുന്നു. മടങ്ങിയെത്തിയ ശേഷം ജോലിയില്‍ തിരികെ പ്രവേശിക്കുന്നതിന് സംബന്ധിച്ച്‌ ആശങ്കാകുലനായിരുന്നു അനു. മാർച്ച്‌ 3-ന് കുടുംബവീട്ടില്‍ നിന്ന് പോകുന്നതിനു മുൻപ് മറ്റ് ജോലിക്കള്‍ക്ക് അപേക്ഷിച്ചിരുന്നു.

വൈകുന്നേരം തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ അടുത്ത ദിവസം റാഡ്ക്ലിഫിലെ വനപ്രദേശത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ റോച്ച്‌ഡെയ്ല്‍ കൊറോണർ കോടതിയില്‍ ‌മരണ കാരണം ആത്മഹത്യയാണെന്ന് പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !