വടക്കാഞ്ചേരി: തൃശ്ശൂർ വരവൂർ വേട്ടാണകുന്ന് ഭാഗത്ത് സഹോദരങ്ങളെ പാടശേഖരത്തില്‍ ഷോക്കേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി കീഴടങ്ങി.
കാട്ടുപന്നി വേട്ടയ്ക്കായി വൈദ്യുതി കെണിയൊരുക്കിയ എടത്തിക്കര വീട്ടില്‍ സന്തോഷ് (52) ആണ് കീഴടങ്ങിയതെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സി.ആർ. സന്തോഷ് അറിയിച്ചു. പെരുമ്പാവൂരില്‍ നിന്നു വരവുർ പിലക്കാട് വന്നു താമസമാക്കിയ ആളാണ് സന്തോഷ്.ചീരത്തൂർ രവീന്ദ്രൻ (57) അരവിന്ദാക്ഷൻ (55) എന്നിവരാണ് മരിച്ചത്. വയലിലൂടെ മീൻ പീടിക്കാൻ പോയതായിരുന്നു ഇരുവരും. കാട്ടുപന്നി വേട്ടയ്ക്കായി ഒരുക്കിയ വൈദ്യുതികെണിയില്‍ നിന്നാണ് ഇരുവർക്കും ഷോക്കേറ്റത്. കാട്ടുപന്നിയുടെ ജഡവും സമീപത്തുനിന്ന് കണ്ടെടുത്തിരുന്നു.
പോലീസ് പ്രതിയെ സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. പന്നി വേട്ടയ്ക്കായി വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ട് ലൈൻ വലിച്ചായിരുന്നു കാട്ടുപന്നികളെ വേട്ടയാടിയിരുന്നത് എന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
പ്രതിയെ തെളിവെടുപ്പിന് എത്തിച്ച വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പ്രദേശവാസികള്‍ പോലിസ് ജീപ്പ് തടഞ്ഞ് പ്രതിഷേധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.