കൊല്ലം: കുണ്ടറയില്‍ കള്ളനോട്ടുമായെത്തി സ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങളില്‍ വാങ്ങി തട്ടിപ്പ് നടത്തിയ ശേഷം പ്രതി ഒളിവില്‍ പോയി.
പത്തനാപുരം സ്വദേശി അബ്ദുള്‍ റഷീദാണ് തട്ടിപ്പ് നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കുണ്ടറ ഡാല്‍മിയ ജംഗ്ഷനിലെ കടകളില്‍ കള്ളനോട്ട് നല്കി പ്രതി തട്ടിപ്പ് നടത്തിയത്. നിരവധി കള്ളനോട്ട് കേസുകളിലെ പ്രതിയാണ് അബ്ദുള്‍ റഷീദ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.4 കടകളില്‍ കയറി 500 രൂപയുടെ കള്ളനോട്ട് നല്കി അബ്ദുള്‍ റഷീദ് സാധനങ്ങള്‍ വാങ്ങി. ഒരു കടയില്‍ 2 നോട്ടും മറ്റ് മൂന്ന് കടകളിലായി ഓരോ നോട്ടും നല്കി. കള്ളനോട്ടാണെന്ന് കടക്കാർ തിരിച്ചറിഞ്ഞപ്പോഴേക്കും പ്രതി സ്ഥലം വിട്ടിരുന്നു. ഇതിനിടയില്‍ കടകളില്‍ നിന്നും ബാക്കി തുക കൈപ്പറ്റാനും പ്രതി മറന്നില്ല.
നിരവധി കള്ളനോട്ട് കേസുകളില്‍ പ്രതിയായ ഇയാള്‍ മുൻപ് പലതവണ അറസ്റ്റിലായി ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. ലാപ്ടോപ്പ് അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് സ്വന്തമായിട്ടാണ് ഇയാള്‍ കള്ളനോട്ട് നിർമ്മിക്കുന്നത്. ഒളിവിലുള്ള പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് കുണ്ടറ പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.