നാദാപുരം: ഭർതൃവീട്ടില്‍ വച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതി ചികിത്സയ്ക്കിടെ മരിച്ചു. ചെക്യാട് പഞ്ചായത്തിലെ അരൂണ്ടയിലെ കുന്നുപറമ്പത്ത് സ്നേഹ ( 25 ) ആണ് മരിച്ചത്.
കണ്ണൂർ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടോടെയായിരുന്നു മരണം. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി ഇന്ന് വീട്ടുവളപ്പില്‍ സംസ്കരിക്കും .കണ്ണൂർ ജില്ലയിലെ പൊയിലൂരിലെ ഭർതൃവീട്ടില്‍ വച്ചായിരുന്നു യുവതി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.65 % ഓളം പൊള്ളലേറ്റ സ്നേഹയ്ക് വിദഗ്ധ ചികിത്സ നല്‍കിയിരുന്നു. ചികിത്സയ്ക്കിടെ അണുബാധയേറ്റാണ് മരണം.
സ്നേഹയുടെ മരണമൊഴി കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. ഭർതൃവീട്ടിലെ പീഡനമാണ് സഹോദരിയുടെ മരണത്തിനു കാരണമെന്ന് സഹോദരൻ രാഹുല്‍ കൊളവള്ളൂർ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. പൊയിലൂർ സ്വദേശിയുമായി സ്നേഹയുടെത് പ്രണയ വിവാഹമായിരുന്നു.
മത്സ്യ വിതരണ തൊഴിലാളിയായ പരേതനായ അശോകന്റെയും മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദുവിന്റേയും മകളാണ്. സഹോദരങ്ങള്‍: രാഹുല്‍, അൻസി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.