ഇടുക്കി: ആലക്കോട് ചവർണയില്‍ മദ്യസേവയ്ക്കിടെയുണ്ടായ തർക്കം കലാശിച്ചത് കത്തിക്കുത്തില്‍. ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ബാക്കി വന്ന മദ്യത്തെ ചൊല്ലിയാണ് തർക്കമുണ്ടാകുന്നത്.
ചവർണ കോളാപ്പിള്ളില്‍ അഖില്‍ ജയൻ, പൂക്കോളയില്‍ ജിതിൻ ജോസഫ്, വെള്ളിലാംചോട്ടില്‍ ഫൈസല്‍ എന്നിവർസംഘം ചേർന്ന് മദ്യപിക്കുന്നതിനിടെ ബാക്കിയുണ്ടായിരുന്ന മദ്യം ഫൈസല്‍ കൊണ്ടു പോകാൻ ശ്രമിച്ചതാണ് വാക്കേറ്റത്തിനിടയാക്കിയത്.ഓട്ടോയിലുണ്ടായിരുന്ന മീൻ വെട്ടാനുപയോഗിക്കുന്ന കത്തികൊണ്ട് ഫൈസല്‍ ഇവരെ ആക്രമിക്കുകയായിരുന്നു. അഖില്‍ ജയൻ, ജിതിൻ ജോസഫ് എന്നിവർക്ക് പരിക്കേറ്റു. പുറത്ത് ആഴത്തില്‍ കുത്തേറ്റ അഖിലിനെ ആദ്യം തൊടുപുഴ ജില്ലാ ആശുപത്രിയിലും പിന്നീട് കോലഞ്ചേരിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പരിക്കേറ്റ ജിബിൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. തൊടുപുഴ പോലീസ് കേസെടുത്തു. ഇവരെ കുത്തിയ ഫൈസല്‍ മൈതീനു വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.