ദാരുണം: വായില്‍ മൃതദേഹവുമായി മുതല,: അഗ്നിരക്ഷാ സേന പിന്തുടര്‍ന്നതോടെ നദിയിലെ മുതലകള്‍ക്കിടയിലേക്ക് ചാടി,

 വഡോദര: ഗുജറാത്തിലെ വഡോദരയില്‍ വിശ്വാമിത്രി നദിയിലെ കാലാ ഘോഡ മേഖലയില്‍ കണ്ടെത്തിയ മുതലയുടെ വായില്‍ സ്ത്രീയുടെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി.

കഴിഞ്ഞ ദിവസം രാവിലെ നദി തീരത്ത് എത്തിയവരാണ് മുതലയുടെ വായില്‍ സ്ത്രീയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. ഒന്നര മണിക്കൂറോളം നേരം മുതലയെ പിന്തുടർന്ന അഗ്നിരക്ഷാ സേന മൃതദേഹഭാഗങ്ങള്‍ മുതലയുടെ വായില്‍ നിന്ന് പുറത്തെടുത്തിട്ടുണ്ട്. നാട്ടുകാർ നല്‍കിയ വിവരം അനുസരിച്ചാണ് അഗ്നിരക്ഷാ സേന ഇവിടെയെത്തിയത്. 

അഗ്നിരക്ഷാസേന പിന്തുടർന്നപ്പോള്‍ മുതല നദിയിലെ മുതലകള്‍ക്കിടയിലേക്ക് നീന്തി ഇറങ്ങിയിരുന്നു. അൻപത് വയസോളം പ്രായമുള്ള സ്ത്രീയുടെ മൃതദേഹ ഭാഗങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. 

എന്നാല്‍ ഇത് ആരുടേതാണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. രാവിലെ നദിക്കരയിലെത്തിയവരാണ് വായില്‍ സ്ത്രീയുടെ മൃതദേഹഭാഗങ്ങളുമായി നദിയില്‍ നീന്തുന്ന മുതലയെ കണ്ടെത്തുന്നത്. 

മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാകാം സ്ത്രീയെന്ന നിരീക്ഷണത്തിലാണ് അധികൃതരുള്ളത്. അഗ്നിരക്ഷാ ഉദ്യോഗസ്ഥരായ എം സിതാപരയുടെ നേതൃത്വത്തിലുള്ള വഡോദര ഫയർ ആൻഡ് എമർജൻസി സർവ്വീസാണ് അതിസാഹസികമായി മൃതദേഹം വീണ്ടെടുത്തത്.

മൃതദേഹ ഭാഗങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി അയച്ചതായും റിപ്പോർട്ട് ലഭ്യമായാല്‍ മാത്രമാണ് മരണകാരണം വ്യക്തമാകൂവെന്നുമാണ് അധികൃതർ വിശദമാക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !