വിശ്വപ്രജാപതി കാലഭൈരവൻ വീണെങ്കിലും കുടമണികുലുക്കി കെട്ടുകാഴ്ച്ച ഇത്തവണയും കേമം

ഓച്ചിറ: കന്നിവെയിൽ മാഞ്ഞതോടെ പരബ്രഹ്മ ഭൂമിയിൽ കെട്ടുകാഴ്ചയുടെ വർണ വിസ്മയം പെയ്തിറങ്ങി. വെള്ളയിലും ചുവപ്പിലും കെട്ടി അലങ്കരിച്ച കെട്ടുകാളകൾ പുരുഷാരവത്തിന്റെ നടുവിലൂടെ കുടമണി കിലുക്കി വിവിധ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ പരബ്രഹ്മ ഭൂമിയിലെത്തിയതോടെ പടനിലത്തിന് ആവേശം.

കൂറ്റൻ കെട്ടുകാളകളെ കാണാൻ ലക്ഷങ്ങളാണ് പടനിലത്തെത്തിയത്. കൂറ്റൻ കെട്ടുകാളയായ ഞക്കനാൽ പടിഞ്ഞാറ് കരയുടെ 70 അടി ഉയരമുള്ള ‘വിശ്വപ്രജാപതി കാലഭൈരവൻ’ ക്രെയിൻ ഉപയോഗിച്ച് എഴുന്നള്ളിക്കുന്നതിനിടെ കാളമൂട്ടിൽ തകർന്നു വീണത് കരക്കാരെയും ഭക്തരെ വേദനിപ്പിച്ചെങ്കിലും വൻ സുരക്ഷയിൽ മറ്റ് കൂറ്റൻ കെട്ടുകാളകളെ പരബ്രഹ്മ സന്നിധിയിൽ ഇന്നലെ പുലർച്ചെയോടെ  എഴുന്നള്ളിച്ചു ഭക്തർ സായുജ്യം നേടി. 

കെട്ടുകാളകളെ ഇന്നുകൂടി പടനിലത്ത് പ്രദർശിപ്പിക്കും. ഇന്നലെ പകൽക്കാഴ്ചയും കാളമൂട്ടിലെ കലാപരിപാടികളും കാണാൻ ആയിരങ്ങളെത്തി. ഇക്കുറി ആദ്യമായി പ്രയാർ പുലി കളി സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ തൃശൂർ പുലി കളി കാഴ്ചയുടെ മറ്റൊരു വിരുന്നായിരുന്നു. ഇക്കുറി ആദ്യം പടനിലത്ത് പ്രവേശിപ്പിച്ചത് അഴീക്കൽ കഴുകൻ തുരുത്ത് ശ്രീരുദ്ര കാളകെട്ട് സമിതിയുടെ കെട്ടുകാളയാണ്. തുടർന്ന് ആലുംപീടിക പൗരവേദി എത്തി.

ആദ്യമായി കെട്ടുകാള വലിയഴീക്കൽ – അഴീക്കൽ പാലം വഴി കടന്നു വന്നതും ചരിത്രത്തിന്റെ ഭാഗമായി. വലിയഴീക്കലിൽനിന്നു ‘തീര ത്രിലോകനാഥൻ’എന്ന കെട്ടുകാളയാണു എഴുന്നള്ളിയത്.ദേശീയപാതയുടെ വശത്ത് കൂറ്റൻ കെട്ടുകാള വീണതോടെ കെട്ടുകാളകളെ എഴുന്നള്ളിക്കുന്നതിന് തടസ്സം നേരിട്ടതിനാൽ കെട്ടുകാഴ്ചകൾ രാത്രി വൈകിയാണ് പടനിലത്ത് എത്തിയത്.

ഇന്നലെ പുലർച്ചെയോടെ പടനിലത്ത് എത്തിയ കെട്ടുകാളകളെ കാഴ്ചയുടെ എല്ലാ സൗന്ദര്യവും ലഭിക്കുന്ന രീതിയിലാണ് കരക്കാർ അണിനിരത്തിയത്. ഇന്നും കെട്ടുകാഴ്ച കാണാൻ ജനങ്ങൾ എത്തും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !