വയനാട്ടിൽ പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോ എന്ന് ടി സിദ്ദിഖ് എംഎൽഎ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് ടി സിദ്ദിഖ് എംഎൽഎ രംഗത്ത്. മോദി വയനാട് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചത് ഫോട്ടോ ഷൂട്ടിനാണോയെന്നാണ് സിദ്ദിഖ് വിമർശിച്ചത്.

വയനാടിന് വേണ്ട സഹായം നൽകാത്ത കേന്ദ്ര സർക്കാരിന്റെ വീഴ്ചയാണെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ ദുരന്തബാധിതരുടെ മുഴുവൻ കടവും എഴുതിത്തള്ളണമെന്നും അദ്ദേഹം പറഞ്ഞു. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട നിയമസഭയിലെ ചർച്ചയിലായിരുന്നു വിമർശനം.

'229 കോടി രൂപ അടിയന്തര സഹായം വേണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടും ഇതുവരെ ഒരു നയാപെെസ നൽകിയില്ല. 1200 കോടി രൂപയുടെ നഷ്ടമുണ്ടായി. വയനാട് പുനരധിവാസത്തിന് ഏകദേശം 2000 കോടി രൂപ ആവശ്യമാണ്. എന്നിട്ടും ഒരു നയാപെെസ നൽകിയില്ല. ഇപ്പോൾ വയനാട്ടിലെ ദുരന്തബാധിതർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.
പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോയെന്ന്. അവരുടെ മുഴുവൻ കടവും എഴുതിത്തള്ളണം',- സിദ്ദിഖ് പറഞ്ഞു.ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിനുള്ള കേന്ദ്രസഹായം വൈകരുതെന്ന് നേരത്തെ ഹൈക്കോടതിയും അറിയിച്ചിരുന്നു. 
സഹായം വൈകുന്നത് പുനരധിവാസ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ഹെെക്കോടതി വ്യക്തമാക്കി. 18ന് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകാമെന്ന് കേന്ദ്രസർക്കാരിനായി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എൽ സുന്ദരേശൻ അറിയിച്ചു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !