കടുത്ത മാനസിക സമ്മർദത്തെ തുടർന്നുള്ള ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട കേസുകളിൽ ഇന്ത്യൻ ശിക്ഷാനിയമപ്രകാരമുള്ള നടപടികൾ ബാധകമല്ല; ഹൈക്കോടതി

കൊച്ചി: കടുത്ത മാനസിക സമ്മർദത്തെ തുടർന്നുള്ള ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട കേസുകളിൽ ഇന്ത്യൻ ശിക്ഷാനിയമപ്രകാരമുള്ള നടപടികൾ ബാധകമല്ലെന്ന മാനസികാരോഗ്യ നിയമത്തിലെ വ്യവസ്ഥയ്ക്ക് മുൻകാല പ്രാബല്യം നൽകാനാവുമെന്ന് ഹൈക്കോടതി. ആത്മഹത്യാശ്രമത്തിന് 2016ൽ എടുത്ത കേസ് റദ്ദാക്കണമെന്ന യുവതിയുടെ ഹർജി അനുവദിച്ചു കൊണ്ടാണ് ജസ്റ്റിസ് സി.എസ്.സുധ ഇക്കാര്യം വ്യക്തമാക്കിയത്.

2017ലെ മാനസികാരോഗ്യ നിയമത്തിലെ വ്യവസ്ഥ പ്രകാരം ഹർജിക്കാരികൾക്കെതിരെയുള്ള ക്രിമിനൽ കേസ് നടപടികൾ നിയമത്തിന്റെ ദുരുപയോഗമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. എന്നാൽ 2018 ജൂലൈ ഏഴിന് നിലവിൽവന്ന നിയമത്തിനു മുൻപുണ്ടായ സംഭവമാണിതെന്നും മാനസികാരോഗ്യ നിയമത്തിന്റെ 115ാം വകുപ്പിന്റെ ആനുകൂല്യം ഹർജിക്കാരിക്കു ലഭിക്കില്ലെന്നുമുള്ള നിലപാടാണ് സർക്കാർ സ്വീകരിച്ചത്. സംഭവം നടക്കുന്ന സമയത്ത് എല്ലാവിധ ആത്മഹത്യാശ്രമങ്ങളും കുറ്റകരമായിരുന്നു എന്നും അതിനാൽ കേസ് നിലനിൽക്കുമെന്നും സർക്കാർ അറിയിച്ചു.

എന്നാൽ മാനസിക സമ്മർദത്തിനടിമപ്പെട്ടാണ് ആത്മഹത്യാ ശ്രമമെന്നു തെളിഞ്ഞാൽ കേസെടുക്കരുതെന്നാണ് പുതിയ മാനസികാരോഗ്യ നിയമ (2017)ത്തിലെ 115-ാം വകുപ്പു പറയുന്നതെന്ന് ഹർജിക്കാരി ചൂണ്ടിക്കാട്ടി. കടുത്ത സമ്മർദത്തിലാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നും വാദിച്ചു. ഇത് പരിഗണിച്ചാണ് കോടതിയുടെ നടപടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !