ചെന്നൈ: ടി.എം.കൃഷ്ണയ്ക്ക് സംഗീത കലാനിധി എം.എസ്.സുബ്ബലക്ഷ്മി പുരസ്കാരം നൽകരുതെന്ന് ആവശ്യപ്പെടുന്ന തന്റെ ഹർജി, മ്യൂസിക് അക്കാദമിയുടെ വാർഷികാഘോഷം തടസ്സപ്പെടുത്താനല്ലെന്നു സുബ്ബലക്ഷ്മിയുടെ ചെറുമകൻ വി.ശ്രീനിവാസൻ ഹൈക്കോടതിയെ അറിയിച്ചു.
‘‘സുബ്ബലക്ഷ്മിയെ നിരന്തരം അപമാനിക്കുന്ന ഒരു വ്യക്തിക്ക് അവരുടെ പേരിലുള്ള പുരസ്കാരം നൽകുന്നതിലെ തെറ്റാണു ചൂണ്ടിക്കാട്ടിയത്. അക്കാദമി ഭാരവാഹികൾ ഇക്കാര്യത്തിൽ ആത്മപരിശോധന നടത്തണം. ആ പുരസ്കാരം നിരസിക്കാൻ ടി.എം.കൃഷ്ണ ധൈര്യം കാട്ടണമായിരുന്നു. ഗായികയെ അപമാനിക്കുകയും അവരുടെ പേരിലുള്ള പുരസ്കാരം സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ കാപട്യമാണ് അദ്ദേഹം കാണിക്കുന്നത്’’– അക്കാദമി സമർപ്പിച്ച സത്യവാങ്മൂലത്തിനു മറുപടിയായി ശ്രീനിവാസൻ കോടതിയെ അറിയിച്ചു. അതേസമയം, സുബ്ബലക്ഷ്മിയുടെ കുടുംബം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണു ടി.എം.കൃഷ്ണ പ്രതികരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.