ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ബിഹാർ സ്വദേശികളായ 3 തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാർ

പട്ന: ജമ്മു കശ്മീരിലെ ഗഗൻഗിറിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ബിഹാർ സ്വദേശികളായ 3 തൊഴിലാളികളുടെ കുടുംബങ്ങൾക്കു മുഖ്യമന്ത്രി നിതീഷ് കുമാർ 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. തൊഴിൽ, സാമൂഹികക്ഷേമ വകുപ്പുകളിൽനിന്നു മറ്റാനുകൂല്യങ്ങൾ ലഭ്യമാക്കാനും നിർദേശം നൽകി.

ബിഹാർ സ്വദേശികളായ ഫാഹിമാൻ നാസിർ, മുഹമ്മദ് ഹനീഫ്, കലീം എന്നിവരാണു കൊല്ലപ്പെട്ടത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ നടത്താൻ മുഖ്യമന്ത്രി ന്യൂഡൽഹിയിലെ ബിഹാർ റസിഡന്റ് കമ്മിഷണറോടു നിർദേശിച്ചു.


ശ്രീനഗർ – ലേ തുരങ്കപ്പാത നിർമാണത്തിൽ ഏർപ്പെട്ടിരുന്നവരാണു ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !