ഡൽഹി: ഇന്ത്യയിലെ പ്രമുഖ വ്യവസായികളില്‍ ഒരാളും ടാറ്റ സണ്‍സ് ഗ്രൂപ്പ് മുൻ ചെയര്‍മാനുമായ രത്തന്‍ ടാറ്റ ആശുപത്രിയില്‍.
രക്ത സമ്മര്‍ദം അസാധാരണമായി കുറഞ്ഞതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് രത്തന്‍ ടാറ്റയ്ക്ക് അസ്വസ്ഥകള്‍ അനുഭവപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ടാറ്റ ഗ്രൂപ്പ് സ്ഥാപകനായ ജംഷഡ്ജി ടാറ്റയുടെ കൊച്ചുമകനായ രത്തന്‍ ടാറ്റ 1937 ഡിസംബര്‍ 28നാണ് ജനിച്ചത്. 1990 മുതല്‍ 2012 വരെ ടാറ്റ സണ്‍സ് ഗ്രൂപ്പ് ചെയര്മാന് സ്ഥാനം വഹിച്ചിട്ടുണ്ട്. 2016 ഒക്ടോബര്‍ മുതല്‍ 2017 ഫെബ്രുവരി വരെ ടാറ്റ സണ്‍സിന്റെ ഇടക്കാല ചെയര്‍മാനായും രത്തന്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.