എറണാകുളം: എൽകെജി വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.
എറണാകുളം തോപ്പുപടി കണ്ണമാലി സ്വദേശി സച്ചിനെയാണ് (28) പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരൻ എന്ന വ്യാജേനയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.കുട്ടിയുടെ പേര് പറഞ്ഞാണ് സച്ചിൻ സ്‌കൂളിലെത്തിയത്. കുട്ടി ജനിച്ചസമയത്ത് വഴക്കിട്ട് പോയ സഹോദരനാണെന്ന് പറഞ്ഞാണ് അദ്ധ്യാപികയെ സമീപിച്ചത്. സംശയം തോന്നിയ അദ്ധ്യാപിക കുട്ടിയുടെ മാതാവിനെ വിളിച്ച് അന്വേഷിച്ചു.
കുട്ടിക്ക് അങ്ങനെ ഒരു സഹോദരനില്ലെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. തുടർന്ന് ഇങ്ങനെയൊരു കുട്ടി ഇവിടെ പഠിക്കുന്നില്ലെന്ന് ടീച്ചർ അറിയിച്ചതോടെ ഗേറ്റിന് പുറത്ത് കാത്തുനിന്ന ഇയാൾ മടങ്ങി പോവുകയായിരുന്നു.പിന്നാലെ കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.