തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി സെനറ്റ് തിരഞ്ഞെടുപ്പിനിടെ സംഘർഷം.
കെ.എസ്.യു- എസ്.എഫ്.ഐ പ്രവർത്തകർ ഏറ്റുമുട്ടി. രജിസ്ട്രാറുടെ സഹായത്തോടെ കെ.എസ്.യു തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാരോപിച്ച് എസ്.എഫ്.ഐ നടത്തിയ പ്രതിഷേധത്തിനിടെ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. 15 ബാലറ്റ് പേപ്പറുകൾ കാണാതായതോടെ തിരഞ്ഞെടുപ്പ് താത്കാലികമായി യൂണിയൻ തിരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകളും എസ്.എഫ്.ഐ വിജയിച്ചിരുന്നു.
സെനറ്റ് തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ കെ.എസ്.യു വിജയിച്ചിരുന്നു. റിസർവേഷൻ സീറ്റുകളിൽ കെ.എസ്.യുവിൻ്റെ ജയം. ഇത് രജിസ്റ്ററിൻ്റെ സഹായത്തോടെയാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്. തുടർന്ന് നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്.
ബാലറ്റ് പേപ്പറുകൾ കാണാതായതിൽ ഇരുവിഭാഗങ്ങളും പരസ്പരം പഠിക്കുകയാണ്. തുടർന്ന് വാക്കേറ്റമുണ്ടാകുകയും കൂട്ടയടിയിലേക്ക് നീങ്ങുകയും ചെയ്തു. തിരഞ്ഞെടുപ്പ് നിർത്തിവെച്ച സാഹചര്യത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ ഹാളിന് പുറത്തിറങ്ങി പ്രതിഷേധിക്കുന്നുണ്ട്. അതോടൊപ്പം, വിജയിച്ച സീറ്റുകളിലുള്ള ആഹ്ളാദപ്രകടനവും നടത്തുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.