ഡോക്ടർമാരുടെ അശ്രദ്ധ മൂലം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് മരിച്ചത്; ആശുപത്രിക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ.

ജോധ്പൂർ : രാജസ്ഥാനിലെ ഡോക്ടർമാരുടെ അശ്രദ്ധ മൂലം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് മരിച്ച സംഭവത്തിൽ ആശുപത്രിക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ.

ജോധ്പൂരിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റായി നിയമിതയായ പ്രിയങ്ക ബിഷ്‌ണോയി ഇന്നലെയാണ് മരിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതാണ് മരണം സംഭവിച്ചത്. ഡോക്ടർമാരുടെ ശ്രദ്ധ മൂലമാണ് മരണം സംഭവിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ജോധ്പൂർ ആശുപത്രി ഉടമയ്ക്കും വസ്തുക്കൾക്കും എതിരെ പൊലീസ് കേസ് എടുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

ഈ മാസം ആദ്യം ജോധ്പൂരിലെ വസുന്ധര ആശുപത്രിയിലാണ് പ്രിയങ്കയുടെ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം പ്രിയങ്കയുടെ നില വഷളായതിനെ തുടർന്ന് അഹമ്മദാബാദിലേക്ക് മാറ്റിയെന്നും ബന്ധുക്കൾ പറയുന്നു. ശസ്ത്രക്രിയയ്ക്കിടെ അനസ്തേഷ്യയുടെ അധിക ഡോസ് നൽകിയതിനെ തുടർന്ന് പ്രിയങ്ക കോമയിലാണെന്നും ബന്ധുക്കൾ പറഞ്ഞു. 

മജിസ്‌ട്രേറ്റിൻ്റെ മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും ബിഷ്‌ണോയ് സമുദായ നേതാവ് ദേവേന്ദ്ര ബുദിയ ആരോപിച്ചു. ജോധ്പൂർ ജില്ലാ കളക്ടർ ഗൗരവ് അഗർവാൾ അഞ്ചംഗ സംഘത്തെക്കൊണ്ട് അന്വേഷണത്തിന് ഉത്തരവിട്ടു. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ പ്രിയങ്കയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !