തിരുവനന്തപുരം: എഡിജിപി എം ആർ അജിത്കുമാറിനെതിരെയുള്ള ആരോപണങ്ങൾ, തൃശൂർ പൂരം വിവാദം തുടങ്ങി നിരവധി രാഷ്ട്രീയ വിവാദങ്ങൾ സജീവമായി നിലകൊള്ളുകയാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്.
പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുള ആരോപണങ്ങളിലും മുഖ്യമന്ത്രി പ്രതികരിക്കുമെന്നാണ് പ്രതീക്ഷ. തൃശൂർ പൂരം വിവാദത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന സിപിഐയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത് പ്രധാനമാണ്. അതേസമയം, തൃശൂർ പൂരം കലക്കൽ വിവാദത്തിൽ സുനിൽകുമാറിന് ശേഷം പ്രതികരണവുമായി എത്തിയിരിക്കുകയാണ് മന്ത്രി കെ രാജൻ.
അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നും., അന്വേഷണമില്ല എന്ന് ഇപ്പോഴാണ് കേൾക്കുന്നത്, അത് എന്താണെന്ന് പരിശോധിച്ച് മറുപടി നൽകാമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 'പൂരത്തിനിടെയുണ്ടായ പ്രശ്‌നങ്ങളിൽ അന്വേഷണം വേണമെന്നത് പൊതുവേ ആവശ്യമായിരുന്നു. ഇതിന് പിന്നാലെ അന്വേഷണം നടത്തുകയും ചെയ്തു. അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നാണ് ആവശ്യം.
പാർട്ടിയെന്ന നിലയിൽ വിഷയം അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുൻപിലും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വിവരാവകാശ കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ച് അറിയില്ല. അത്തരത്തിലൊരു റിപ്പോർട്ട് വന്നതിനെ കുറിച്ച് അന്വേഷിക്കും. അന്വേഷണം എന്നതിനോട് യോജിക്കുന്നില്ല. അന്വേഷണ റിപ്പോർട്ട് വേഗത്തിൽ വരിക എന്നതിനേക്കാളുപരി അന്വേഷണം നടക്കുകയാണ് പ്രധാനം', കെ രാജൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.