പത്തനംതിട്ട: അഞ്ചാംക്ലാസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ രണ്ടുപേരെ പത്തനംതിട്ട കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ബന്ധുവും ഇയാളുടെ സുഹൃത്തും ചേർന്ന് പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. തോട്ടപ്പുഴശ്ശേരി നെടുപ്രയാറിൽ താമസിക്കുന്ന 45 കാരൻ ജയൻ, ഇയാളുടെ സുഹൃത്ത് പന്തളം മാന്തുക സ്വദേശിയായ 38 കാരൻ സുരേഷ് വിൽപ്പന നടത്തിയിരുന്നു. ആറന്മുളയിലെ ഒരു പൊളിഞ്ഞവീട്ടിൽ വെച്ച് ഇരുവരും ആദ്യം പീഡിപ്പിച്ചു. നഗ്ന ചിത്രങ്ങൾ മൊബൈലിൽ പകർത്തി.
പിന്നീട് പലതവണ കുട്ടിയുടെ വീട്ടിൽ വെച്ചും പ്രതികൾ ബലത്സംഗത്തിനിരയാക്കി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസ് ഹെൽപ്‌ലൈൻ മുഖേന വിവരം അറിഞ്ഞ് കോയിപ്രം പോലീസ്, കുട്ടിയുടെ വീട്ടിലെത്തി മൊഴിരേഖപ്പെടുത്തിയശേഷം കേസെടുക്കുകയായിരുന്നു. ജയൻ്റെ ഫോൺ ശാസ്ത്രീയ പരിശോധനക്കായി പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.