വീണ്ടും വിവാദ പരാമർശങ്ങളുമായി കേന്ദ്ര മന്ത്രി നിർമല സീതാരാമൻ; ജോലി സമ്മർദ്ദങ്ങളെ നേരിടാൻ വിട്ടിൽ നിന്നും പഠിപ്പിക്കണം

ചെന്നൈ: ജോലി സമ്മർദങ്ങളെ എങ്ങനെ നേരിടണമെന്ന് കുട്ടികൾക്ക് വീട്ടിൽ നിന്ന് പഠിപ്പിച്ചുകൊടുക്കണമെന്നാണ് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ്റെ പരാമർശം.

ദൈവത്തെ ആശ്രയിച്ചാൽ ഇത്തരം സമ്മർദങ്ങളെ നേരിടാൻ കഴിയും. ചെന്നൈയിലെ ഒരു സ്വകാര്യ കോളേജിൽ നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ്റെ പരാമർശം. ജോലി സമ്മർദം മൂലം മരിച്ച വാർത്ത രണ്ട് ദിവസം മുമ്പാണ് കണ്ടത്. ക്യാമ്പസ് റിക്രൂട്ട്‌മെൻ്റ് വഴി ജോലി നേടാനാണ് കോളേജിൽ നിന്ന് പഠിപ്പിക്കുന്നത്. എത്ര വലിയ ജോലി കിട്ടിയാലും സമർപ്പണങ്ങളെ നേരിടാൻ വീട്ടിൽ നിന്ന് പഠിപ്പിക്കണം.

ദൈവത്തെ ആശ്രയിച്ചാൽ ഇത്തരം സമ്മർദങ്ങളെ നേരിടാൻ കഴിയും - നിർമല സീതാരാമൻ പറഞ്ഞു അതേസമയം കേന്ദ്ര മന്ത്രിയുടെ പ്രസ്താവന കുടുംബം തള്ളിക്കളയുകയാണ്. ഓരോരുത്തരും അവരവരുടെ യുക്തിക്കനുസരിച്ച് ഓരോ പ്രസ്താവനകളും പറയുകയാണ്. ഇത് അംഗീകരിക്കുന്ന ചിലരുണ്ടാകും. എന്നാൽ മക്കളെ ചെറുപ്പംമുതല് തൻ്റെ ആത്മവിശ്വാസം കൊണ്ട് തന്നെയാണ് വളർത്തിയതെന്ന് അന്നയുടെ പിതാവ് പറഞ്ഞു.

പുനെ ഐ.വൈ. ടെക്‌നോളജീസിൽ ഉദ്യോഗസ്ഥനായിരുന്നു കങ്ങരപ്പടി സ്വദേശിനി അന്ന സെബാസ്റ്റ്യൻ ജൂലായ് 20-നാണ് താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. ജോലിസമ്മർദ്ദത്തെ തുടർന്നാണ് മകൾ മരിച്ചതെന്ന് ചൂണ്ടിക്കാട്ടി അന്നയുടെ മാതാവ് അനിത ഐ.വൈ. ടെക്‌നോളജീസിന് എഴുതിയ കത്ത് പുറത്ത് വന്നതിനെത്തുടർന്നാണ് സംഭവം വിവാദമായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !