വലിയതുറയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

തിരുവനന്തപുരം: വലിയതുറയിൽ കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങിയ എട്ടാംക്ലാസ് വിദ്യാർത്ഥി  മുങ്ങിമരിച്ചു.

ശംഖുംമുഖം ആഭ്യന്തര ടെർമിനലിനു സമീപം കൊച്ചുതോപ്പ് ജൂസാ റോഡിൽ സാജുവിൻ്റെയും ദിവ്യയുടെയും മകനായ എനോഷ് (13) ആണ് മരിച്ചത്. ബുധനാഴ്ച ആറേകാലോടെയാണ് അപകടം. ജൂസാറോഡ് ഭാഗത്ത് കടലേറ്റം തടയുന്നതിന് വലിയ കടൽഭിത്തി നിർമിച്ചിട്ടുണ്ട്. ഇതിനടുത്ത് പ്രദേശവാസികളായ കുട്ടികൾ ഫുട്ബോൾ കളിക്കുന്നത് പതിവാണ്. ബുധനാഴ്ച വൈകുന്നേരം എനോഷും കുട്ടുകാരും ജൂസ റോഡ് ഭാഗത്തെ കടൽത്തീരത്ത് ഫുട്ബോൾ കളിക്കാൻ എത്തിയിരുന്നു. 

തുടർന്ന് ആറോടെ ഇവർ സംഘമായി കടലിൽ കുളിക്കുകയായിരുന്നു, ഇതിനിടയിൽ ഇനോഷ് കരയിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ വലിയ തിരയിൽപെടുകയായിരുന്നു. മുങ്ങിത്താഴ്ന്നുവെങ്കിലും എനോഷ് രക്ഷയ്ക്കായി കൈയുയർത്തിയത് സമീപത്ത് കളിച്ചുകൊണ്ടിരുന്നു കൊച്ചുതോപ്പ് സ്വദേശികളായ ഫിജി, അജയ് എന്നിവർ കണ്ടു. തുടർന്ന് ഫിജി കുട്ടിയെ വലിച്ച് കരയിലേക്ക് കയറ്റി. 

ശേഷം ശംഖുംമുഖത്തെ സ്വകാര്യ നഴ്‌സിംഗ് ഹോമിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് വലിയതുറ എസ്.ഐ. ഇൻസമാം ഉൾപ്പെട്ട പോലീസ് എത്തി. തുടർന്ന് നടപടികൾക്കുശേഷം കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. വലിയതുറ പോലീസ് കേസെടുത്തു. വഞ്ചിയൂർ സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത് ഇനോഷ്. സഹോരിമാർ: ഇവാഞ്ചൽ,നയോമി. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !